ദുരന്തത്തിൻ്റെ ഓർമകളിൽ തൂവൽതീരം വിജനം

Keralam News

പരപ്പനങ്ങാടി : ഒഴിവു ദിനമായിട്ടും ഇന്നലെ തൂവൽ തീരത്ത് സഞ്ചാരികളാരും എത്തിയില്ല. കഴിഞ്ഞ ഞായറാഴ്ച ഉല്ലാസയാത്രക്കെത്തിയവർ കയറിയ ബോട്ട് മറിഞ്ഞ് 22 പേരുടെ ജീവനാണ് നഷ്ടമായത്. ഇതിൽ 15 പേർ കുട്ടികളും 5 സ്ത്രീകളും 2 പുരുഷൻമാരുമായിരുന്നു. ദുരന്തത്തിൻ്റെ നടുക്കം ഇനിയും വിട്ടുമാറാത്തതു കൊണ്ടു തന്നെ ഫ്ലോട്ടിങ്ങ് ബ്രിഡ്ജിലും മറ്റു ചിൽഡ്രൻസ് റൈഡുകളും ഇന്നലെ ശൂന്യമായിരുന്നു. ബോട്ടു ദുരന്തത്തിൻ്റെ കാരണക്കാരായ 10 പേരെ ഇതിനകം അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. പരപ്പനങ്ങാടി നഗരസഭയിലെ 16 പേർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്. ഒരു കുടുംബത്തിലെ 11 പേരും ചെട്ടിപ്പടിയിലെ ഉമ്മയും മൂന്നു മക്കളും മരിച്ചതും പ്രദേശത്തെയാകെ കണ്ണീരിലാഴ്ത്തിയിരുന്നു.