തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ വെച്ച് പുഴുവരിച്ച ആൾ മരിച്ചു

Keralam News

തിരുവനന്തപുരം: കഴിഞ്ഞ വർഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ വെച്ച് പുഴുവരിച്ച കോവിഡ് രോഗിയായിരുന്ന ആൾ മരിച്ചു. വട്ടിയൂർക്കാവ് സ്വദേശി അനില്‍ കുമാറാണ് മരിച്ചത്. പുഴുവരിച്ച വിഷയം ചർച്ചയായതിനെ തുടർന്ന് വിദഗ്ധ ചികിത്സ ലഭിച്ച് സുഖം പ്രാപിച്ചുവരികയായിരുന്നു. അടുത്ത കാലത്തായി ചില അസ്വസ്ഥതകള്‍ ഉണ്ടായിരുന്നുവെന്ന് അനിൽ കുമാറിന്റെ മക്കൾ പറഞ്ഞു.

കഴിഞ്ഞ സെപ്തംബറിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയെ പുഴുവരിച്ചതു കാണിച്ച് ബന്ധുക്കൾ പരാതി കൊടുക്കുന്നത്. കോവിഡ് ബാധിച്ചതിനാൽ രോഗിയായിരുന്ന അനിൽ കുമാറിന്റെ പരിചരണത്തിനായി നിന്നിരുന്ന ബന്ധുക്കളെ അവിടെ നിന്നും മാറ്റിയിരുന്നു. ഇതോടെ പരിചരണം ലഭിക്കാതെ ശരീരത്തിൽ പുഴുവരിക്കുകയായിരുന്നു. അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന കെകെ ശൈലജയ്ക്ക് ബന്ധുക്കൾ പരാതി കൊടുത്തതിനെ തുടർന്ന് ആശുപത്രിയിലെ ചില ഡോക്ടര്‍മാരെയും നഴ്സുമാരെയും അന്ന് സസ്പെന്‍റ് ചെയ്തിരുന്നു.