സ്ത്രീധന ക്രൂരത: യുവതിയെ മർദിച്ചു, അച്ഛന്റെ കാൽ തല്ലിയൊടിച്ചെന്ന് പരാതി

Keralam News

കൊച്ചി: സ്ത്രീധന പീഡനങ്ങൾ തുടർകഥയായിക്കൊണ്ടിരിക്കുകയാണ് നമ്മുടെ നാട്ടിൽ. ഒന്നിന് പുറകെ ഒന്നായി വാർത്തകൾ പുറത്ത് വരുകയാണ്. ഇപ്പോൾ സ്ത്രീധനത്തിന്റെ പേരിൽ എറണാകുളത്ത് ഭാര്യയ്ക്കും ഭാര്യയുടെ അച്ഛനും നേരിടേണ്ടി വന്നത് ക്രൂര മർദ്ദനങ്ങൾ. സ്വർണാഭരണങ്ങൾ നൽകിയില്ല എന്നാണ് മർദ്ദനത്തിന്റെ പിന്നിലെ കാരണം.

യുവതിയെ മർദിച്ചതിനു പുറമെ യുവാവ് യുവതിയുടെ അച്ഛന്റെ കാൽ തല്ലിയൊടിക്കുകയും ചെയ്തു. അത് കൂടാതെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുമ്പോൾ അവിടെ വന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. ശേഷം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു.

മൂന്നുമാസമായുള്ള വിവാഹജീവിതത്തിൽ എന്നും സ്വര്ണാഭരണത്തെച്ചൊല്ലിയുള്ള വഴക്കും മര്ദനങ്ങളുമാണെന്നു യുവതി പറയുന്നു. സോഫ്റ്റ് വെയർ എൻജിനീയറായ ജിബ്‌സൺ ആണ് യുവതിയുടെ ഭർത്താവ് രാത്രി യുവതിയുടെ മുഖം പൊടിപിടിച്ച് അടിവയറ്റിലെ പുറത്തുമെല്ലാം മർദ്ധിക്കുമായിരുന്നു.

യുവതിയുടെ രണ്ടാം വിവാഹമായിരുന്നു ജിബ്‌സനുമായുള്ളത്. അതുകൊണ്ടു തന്നെ യുവതി ഒന്നും പുറത്ത് പറഞ്ഞിരുന്നില്ല. ഭർത്താവും കുടുംബവും ആവശ്യത്തിനുള്ള ഭക്ഷണം പോലും നിഷേധിച്ചതായാണ് യുവതി പറയുന്നത്. ജിബ്‌സണും ഭർതൃപിതാവും ചേർന്നാണ് സ്ത്രീധനത്തെ ചൊല്ലി യുവതിയുടെ അച്ഛന്റെ കാൽ തല്ലി ഓടിച്ചത്.