പ്രിയാമണിയുടെ വിവാഹം വിവാദത്തിൽ

Keralam News

കൊച്ചി: നടി പ്രിയാമണിയുടെ വിവാഹ വിവാദത്തിലേക്കെത്തിച്ചുകൊണ്ട് മുസ്‌തഫ രാജിന്റെ ആദ്യ ഭാര്യ. ആദ്യ ഭാര്യയായ അയേഷയിൽ നിന്നും മുസ്‌തഫ വിവാഹ മോചനം നേടിയിട്ടില്ലെന്നുള്ളതാണ് പ്രിയാമണിയുടെ വിവാഹത്തെ വിവാദത്തിലേക്കെത്തിക്കുന്നത്. അതു പറഞ്ഞു പ്രിയാമണിയുടെ വിവാഹം അസാധുവാണെന്ന് നിയമപരമായ നോട്ടീസ് കാണിച്ച് ഈ വിവാഹത്തെ ചോദ്യം ചെയ്യുകയാണ് അയേഷ.

പ്രിയാമണി മുസ്‌തഫ ബന്ധത്തെക്കുറിച്ച് ഇതിനുമുമ്പും അയേഷ ഗാര്ഹികപീഢനങ്ങൾ മുതലായ ആരോപണങ്ങളുമായി എത്തിയിട്ടുണ്ടെങ്കിലും അതിനെല്ലാം മുസ്‌തഫ മറുപടിയും നല്കിയിട്ടുണ്ടായിരുന്നു. രണ്ടു കുട്ടികളാണ് മുസ്‌തഫയ്ക്കും അയേഷയ്ക്കും ഉള്ളത്. തങ്ങൾ വിവാഹ മോചനത്തിന് അപേക്ഷിച്ചിട്ടില്ലെന്നും ഇപ്പോഴിച്ചു മുസ്‌തഫ തന്റെ ഭർത്താവാണെന്നും അതുകൊണ്ടു പ്രിയാമണിയുമായുള്ള വിവാഹം നിലനിൽക്കില്ലെന്നുമാണ് അയേഷ പറയുന്നത്.

എന്നാൽ 2010 മുതൽ ഞങ്ങൾ പിരിഞ്ഞു താമസിക്കുകയായിരുന്നു എന്നും 2013 വിവാഹമോചനം നേടിയെന്നുമാണ് അയേഷയുടെ ഈ ആരോപണത്തിനോട് മുസ്‌തഫ പ്രതികരിച്ചിരിക്കുന്നത്. 2017 ലാണ് പ്രിയാമണിയുമായുള്ള വിവാഹം നടക്കുന്നത്. തനിക്കെതിരെയുള്ള ആരോപണം തെറ്റാണെന്നും കുട്ടികൾക്ക് ഇപ്പോഴും ചെലവിന് കൊടുക്കാറുണ്ടെന്നും പെനാം തട്ടിയെടുക്കാൻ വേണ്ടിയാണ് ഇപ്പോൾ ഇങ്ങനെയൊരു ആരോപണം എന്നുമാണ് മുസ്‌തഫ പറഞ്ഞത്.