ജന്മദിനവും പതിനാറും ഒരേ ദിവസം: വിങ്ങിപ്പൊട്ടി വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ മാതാപിതാക്കൾ

Keralam News

വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിൽ ആറുവയസുകായി കൊല്ലപ്പെട്ടതിന്റെ പതിനാറും കുട്ടിയുടെ ജന്മദിനവും ഒരേ ദിവസം. ഇന്നലെ കുട്ടിയുടെ പതിനാറാം അടിയന്തരത്തിന് ജന്മദിനവും ആഘോഷിക്കേണ്ടി വന്നതിൽ മനസ്സ് വിങ്ങിയിരിക്കുകയാണ് ആ കുടുംബം. ജീവനോടെ ഉണ്ടായിരുന്നെങ്കിൽ കുട്ടിയുടെ പിറന്നാൾ ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുന്ന വീടായിരുന്നു അത്.

എന്നാൽ ഇപ്പോൾ ആനന്ദകരമായ ആഘോഷം വിങ്ങലോടുകൂടി നടത്തേണ്ടി വന്നിരിക്കുകയാണ്. പക്ഷെ കുട്ടിയുടെ ആഗ്രഹം പോലെ തന്നെ ഇന്നലെ ആ വീട്ടിൽ പിറന്നാൾ ആഘോഷങ്ങൾ നടന്നു. നിറഞ്ഞു നിന്ന കരച്ചിലുകൾക്കിടയിലും തകർന്നുപോയ മനസുമായി ആ അച്ഛൻ കേക്ക് മുറിച്ചു. ആദ്യ കഷ്‌ണം പെൺകുട്ടിയുടെ സഹോദരൻ വാങ്ങി. രണ്ടു ചടങ്ങുകളും ഒന്നിച്ച് നടത്തേണ്ടിവന്നതിൽ ഖേദിക്കുക്കയാണ് ആ കുടുംബം.

കുടുംബക്കാരെല്ലാവരും ആ ദിവസം ലയത്തിൽ എത്തുകയും പെൺകുട്ടിയുടെ കുഴിമാടത്തിൽ പോയി പ്രാർത്ഥിക്കുകയും ചെയ്തു. കരഞ്ഞു തളർന്ന അമ്മയെ ആളുകൾ ചേർന്നാണ് മുറിയിൽ എത്തിച്ചത്. അവൾക്കിഷ്ടമായ ചോക്ലേറ്റ്, ഐസ്ക്രീം, ബിരിയാണി എന്നിവയും കേക്കിനോടൊപ്പം ഒരുക്കിക്കൊണ്ടാണ് മാതാപിതാക്കൾ അവളുടെ ജന്മദിനം ആഘോഷിച്ചത്.