18 കോടി വേണം: മുഹമ്മദിനെപ്പോലെ ഒരു കുരുന്നു കൂടി

Keralam News

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് കനിവ് കാത്ത് മുഹന്മദിനിപ്പോലെ ഒരു കുരുന്നു ജീവന്‍ കൂടി. മലപ്പുറം പെരിന്തല്‍മണ്ണ ആരിഫിന്റെ മകന്‍ ഇമ്രാനാണ് ജനങ്ങളുടെ കനിവ് കാത്ത് കഴിയുന്നത്. രോഗം മൂര്‍ഛിക്കുന്നത് ഇമ്രാന്റെ ചലനശേഷി ഇല്ലാതാകുന്നതിലേക്കോ മരണത്തിലേക്കോ നയിക്കും.

കഴിഞ്ഞ മൂന്നു മാസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശിശു സംരക്ഷണ വിഭാഗത്തില്‍ അനങ്ങാന്‍ പോലും കഴിയാതെ വെന്റിലേറ്ററിലാണ് ഇമ്രാന്‍. ആറ് മാസമാണ് ഇമ്രാന്റെ പ്രായം. നമ്മളില്‍ ഓരോ വ്യക്തിയിലും പ്രതീക്ഷ അര്‍പ്പിച്ച് കഴിയുകയാണ് ഇമ്രാന്റെ കുടുംബം. ജനങ്ങള്‍ കൈവിടില്ലെന്ന ഒരു പ്രതീക്ഷയുണ്ട് ഈ കടുംബത്തിന്.

കഴിഞ്ഞ ദിവസങ്ങളില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നാണ് കണ്ണൂര്‍ മാട്ടൂലിലെ മുഹമ്മദിന്റെ ചികിത്സക്ക് ആവശ്യമായ 18 കോടി രൂപ സമാഹരിച്ചത്. വിദേശത്ത് നിന്നടക്കം നിരവധി പേരാണ് സഹായവുമായി എത്തിയിരുന്നത്.