ടോക്യോ ഒളിംപിക്സിൽ പുരുഷന്‍മാരുടെ 57 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്‌തിയില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയ ഫൈനലിലെത്തി. സെമി ഫൈനൽ മത്സരത്തിൽ അവസാന നിമിഷങ്ങളിൽ ഉഗ്രൻ മടങ്ങിവരവ് നടത്തിയാണ് കസാഖ് താരം സനായേവിനെ മുട്ടുകുത്തിച്ച് രവി കുമാര്‍ ഫൈനലിലേക്ക് കടന്നത്. ഇതോടെ ടോക്യോ ഒളിമ്പിക്സിലെ നാലാമത്തെ മെഡൽ ഇന്ത്യയുറപ്പിച്ചു.
കൊളംബിയയുടെ ഓസ്‌കര്‍ അര്‍ബനോയെ 13-2 എന്ന സ്കോറിന് തോൽപ്പിച്ച് കര്‍ട്ടറിലേക്കും, ബള്‍ഗേറിയയുടെ ജോര്‍ജി വാംഗളോവിനെ 14-4 എന്ന സ്കോറിന് തോൽപ്പിച്ച് സെമി ഫൈനലിലേക്കും കടന്നാണ് രവി ഇന്ന് സനായേവുമായി ഏറ്റുമുട്ടിയത്.
ഇന്ത്യയുടെ ഒളിംപിക്‌സ് ചരിത്രത്തിൽ ഗുസ്‌തിയിൽ ഫൈനലിലെത്തുന്ന അഞ്ചാമത്തെ താരമാണ് രവി കുമാർ ദഹിയ. സുശീല്‍ കുമാറിന് ശേഷം ഫൈനലിലെത്തുന്ന ഇന്ത്യന്‍ ഗുസ്‌തി താരം എന്ന ബഹുമതിയും രവികുമാറിനുണ്ട്. നാളെ ഉച്ചയ്‌ക്ക് ശേഷമായിരിക്കും ഫൈനല്‍ മത്സരം നടക്കുക.
ഇന്ന് രാവിലെ നടന്ന വനിതാ ബോക്‌സിംഗ് 69 കിലോ വിഭാഗത്തിൽ ലവ്‍ലിന ബോര്‍ഗോഹെയ്‌ന്‍ വെങ്കല മെഡല്‍ നേടിയതോടെ മൂന്ന് മെഡലുകൾ ഇന്ത്യ നിലവിൽ സ്വന്തമാക്കിയിട്ടുണ്ട്.