ഹോട്ടലിനുള്ളിൽ യുവാവിനെ മർദിച്ച കേസിൽ രണ്ട് പേർ കൂടി പെരുമ്പടപ്പ് പൊലീസിന്റെ പിടിയിൽ.വൈപ്പിൻ സ്വദേശിയടക്കം രണ്ട് പേരാണ് പിടിയിലായത്

Crime Local News

പെരുമ്പടപ്പ് : ഹോട്ടലിനുള്ളിൽ യുവാവിനെ മർദിച്ച കേസിൽ രണ്ട് പേർ കൂടി പെരുമ്പടപ്പ് പൊലീസിന്റെ പിടിയിൽ .വൈപ്പിൻ സ്വദേശി ഫൈസൽ (39) വെളിയങ്കോട് സ്വദേശി ശിഹാബുദ്ദീൻ (28) എന്നിവരെയാണ് പെരുമ്പടപ്പ് പോലീസ് സബ് ഇൻസ്പെക്ടർ ടി ശ്രീജിത്തിന്റെ നേതൃത്വത്തിൽ എറണാംകുളത്ത് നിന്നും പിടികൂടിയത്.സംഭവത്തിൽ ഇപ്പോൾ മൂന്ന് പേർ പിടിയിലായി, നേരത്തെ പുതുപൊന്നാനി സ്വദേശി അഫ്നാനെ പിടികൂടിയിരുന്നു. കഴിഞ്ഞ 23 ന് എരമംഗലത്തെ സ്വകാര്യ വ്യക്തിയുടെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുന്നതിനിടെ 5 അംഗ സംഘം ഹോട്ടലിനുള്ളിൽ വച്ച് ആയുധങ്ങളുമായി ഇർഫാനെ ആക്രമിച്ചത്.ഗുരുതരമായ പരുക്കേറ്റ ഇർഫാൻ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
പെരുമ്പടപ്പ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ സാൻ സോമൻ, ജേറോം, വിഷ്ണു, രഞ്ജിത്ത്, എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. മറ്റു പ്രതികൾക്ക് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു