അഞ്ചുവയസുകാരിയെ പീഡിപ്പിച്ച37കാരന് 25 വര്‍ഷം കഠിനതടവുംഒരുലക്ഷം രൂപ പിഴയും

Crime Local News

പെരിന്തല്‍മണ്ണ: അഞ്ചുവയസുകാരിയെ കഠിനമായ ലൈംഗീക കയ്യേറ്റം നടത്തിയ കേസില്‍ യുവാവിനെ 25 വര്‍ഷം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. കരുവാരക്കുണ്ട് പോലീസ് 2018-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തുവ്വൂര്‍ തെക്കുംപുറം കോഴിശ്ശേരി വീട്ടില്‍ റിയാസ്(37)നെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമ വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷം കഠിനതടവും 2500 രൂപ പിഴയും അടക്കണം. കൂടാതെ 20 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയുമാണ് വിധിച്ചത്. പോക്സോ വകുപ്പുകളില്‍ പ്രത്യേകം ശിക്ഷ പറഞ്ഞിട്ടില്ല. പ്രതി പിഴ അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി.
കരുവാരക്കുണ്ട് പോലീസ് ഇന്‍സ്പെക്ടറായിരുന്ന ജ്യോതീന്ദ്രകുമാര്‍, അബ്ദുല്‍ മജീദ്, എ.എസ്.ഐ. രതീഷ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന പി. പരമേശ്വരത്ത് ഹാജരായി. പ്രോസിക്യൂഷന്‍ ഭാഗം തെളിവിലേക്കായി 12 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലേക്കയച്ചു