വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയത് ചെടിയുടെ പൂവും കായും വിരിയുന്നത് കാണാനാണെന്ന് പ്രതിയുടെ മൊഴി

Crime Local News

മലപ്പുറം: വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയത് ചെടിയുടെ പൂവും കായും വിരിയുന്നത് കാണാനാണെന്ന് പ്രതിയുടെ മൊഴി.
വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ കരിങ്കല്ലത്താണി പെട്രോള്‍ പമ്പിനു സമീപം വാടക വീട്ടില്‍ താമസിക്കുന്ന താഴേക്കോട് പുവ്വത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാറിനെ പെരിന്തല്‍മണ്ണ സി.ഐ പ്രേം ജിത്തും, എസ്.ഐ ഷിജോ തങ്കച്ചനും ചേര്‍ന്നു അറസ്റ്റ് ചെയ്തു.ഇദ്ദേഹത്തിന്റെ പക്കലില്‍ നിന്നും 125 ഗ്രാം കഞ്ചാവും പോലിസ് കണ്ടെടുത്തു. കഞ്ചാവ് ചെടിയുടെ പൂവും കായും വിരിയുന്നത് കാണാനാണ് താന്‍ വീട്ടില്‍ കഞ്ചാവ്‌ചെടി കുഴിച്ചിട്ടതെന്നാണു പ്രതി പെരിന്തല്‍മണ്ണ പോലീസിനോട് പറഞ്ഞത് . നിലവില്‍ കഞ്ചാവുമായി ബന്ധപെട്ട് പ്രതിക്കെതിരെ നിലമ്പൂരിലും കേസുണ്ട്. പെരിന്തല്‍മണ് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. വാടക വീടിന്റെ പിറകുവശത്താണു കഞ്ചാവ് ചെടി വളര്‍ത്തിയിരുന്നത്. ഒരു ചെടി മാത്രമായിരുന്നു ഉണ്ടായിരുന്നത്. പോലീസ് എത്തുമ്പോള്‍ പ്രതി കഞ്ചാവ് ചെടിക്ക് വെള്ളം ഒഴിച്ചുകൊടുക്കുകയായിരുന്നു. ഒന്നര മീറ്ററോളം നീളമുണ്ട്. താന്‍ ഒരു ചെടി മാത്രമെ വളര്‍ത്തിയിട്ടുള്ളുവെന്നും ഇത് ചെടിയുടെ വളര്‍ച്ചാ രീതി മനസ്സിലാക്കാനാണെന്നുമാണ് പ്രതി പോലീസിനോടു പറഞ്ഞത്.
അതേ സമയം നേരത്തെ മലപ്പുറം പറവണ്ണയിലെ റോഡരികില്‍ 20 സെന്റെീമീറ്റര്‍ വലിപ്പമുള 30 കഞ്ചാവ് ചെടികകള്‍ വളര്‍ത്തിയതു പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പറവണ്ണ അരിക്കാഞ്ചിറ റോഡരികില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത് രഹസ്യവിവരത്തെ തുടര്‍ന്ന്
തിരൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.സുമേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് തിരൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുമേഷിന്റെ നേതൃത്വതിലുള്ള സംഘമെത്തി പരിശോധന നടത്തിയതോടെ, കഞ്ചാവ് ചെടികളാണെന്ന് സ്ഥിരീകരിക്കുകയും ചെടികള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.20 സെന്റെീമീറ്റര്‍ വലിപ്പമുള 30 ചെടികളാണ് കസ്റ്റഡിയിലെടുത്തത്. സിവില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ധനേഷ്,ഡ്രൈവര്‍ പ്രമോദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.