10വയസ്സുകാരിയായ എസ്.സി വിഭാഗത്തില്‍പെട്ട കുട്ടിയെ സ്വന്തം താമസസ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. പ്രതിക്ക് ജീവപര്യന്തവും കഠിനതടവും പിഴയും

Crime Local News

മലപ്പുറം: പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തവും , 15 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചുപാലേമാട് മേല്‍മുറിയില്‍ സുധീഷി(40) നാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ ജഡ്ജ് കെ.പി ജോയ് ശിക്ഷ വിധിച്ചത്.
എടക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലാണ് വിധി.
വിവിധ വകുപ്പുകളിലായി ജീവപര്യന്തം കഠിനതടവ്, 15 വര്‍ഷം കഠിന തടവ്, ഒരു വര്‍ഷം 3 മാസം സാധാരണ തടവ് എന്നിവയും 1,15,000 രൂപ പിഴ അടക്കുന്നതിനുമാണ്
ശിക്ഷ വിധിച്ചത്. 10 വയസ്സുമാത്രം പ്രായമുള്ള എസ്.സി വിഭാഗത്തില്‍ പെട്ട കുട്ടിയെ സ്വന്തം താമസസ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതിനാണ് കേസെടുത്തിരുന്നത്. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിയായിരുന്ന എം.പി മോഹനചന്ദ്രനാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ സാം കെ. ഫ്രാന്‍സിസ് ഹാജരായി. വഴിക്കടവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതി ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴ അടക്കുന്ന പക്ഷം അതിജീവിതക്ക് നല്‍കണം. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയക്കും.