നിരവധി മോഷണക്കേസിലെ പ്രതിയും സഹായിയും പിടിയിൽ

Crime Local News

മലപ്പുറം : തൃശ്ശൂർ ജില്ലയിലെ നിരവധി മോഷണക്കേസിലെ പ്രതിയും സഹായിയും കുറ്റിപ്പുറത്ത് പോലീസിന്റെ പിടിയിലായി.വഴിക്കടവ് കമ്പളക്കല്ല് തോരകുന്നത്ത് സ്വദേശി കുന്നുമ്മൽ സൈനുൽ ആബിദിൻ (39), സഹായി വാടാനപ്പള്ളി തൃത്തല്ലൂർ ആശുപത്രിയ്ക്ക് സമീപം താമസിക്കുന്ന ഇത്തിരിക്കാട്ടിൽ സച്ചിൻ മധാവൻ (30) എന്നിവരേയാണ് കുറ്റിപ്പുറം സി.ഐ എം.സി പ്രമോദിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇവരിൽ നിന്നും മടവാൾ, കമ്പി കഷ്ണം ഉൾപ്പെടെയുള്ള മാരകായുധങ്ങളും നാല് സിം കാർഡുകളും പൊലിസ് പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ പേരശ്ശനൂർ റെയിൽ സ്റ്റേഷനു സമീപത്ത് നിന്നുമാണ് രണ്ടംഗ സംഘം പിടിയിലായത്. ഒന്നാം പ്രതി സൈനുൽ ആബിദിൻ നാലുമാസം മുൻപാണ് തൃശ്ശൂർ അതീവ സുരക്ഷ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. തൃശൂർ ഈസ്റ്റ്, വഴിക്കടവ്, എടക്കര, നിലമ്പൂർ, പോത്തുകല്ല്, വണ്ടൂർ, മേലാറ്റൂർ, കരുവാരക്കുണ്ട്, വാടാനപ്പള്ളി, തിരൂർ ,പുതുക്കാട് എന്നിവിടെങ്ങളിൽ ഉൾപ്പെടെ 14 ഓളം കേസുകളെ പ്രതിയാണ് സൈനുൽ ആബിദിൻ. എസ്.ഐ വിനോദ്, സീനിയർ പൊലിസ് ഓഫീസർ കിഷോർ, സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത്, ബിജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.