ചെന്നൈയില്‍നിന്നുംട്രെയിനില്‍കൊണ്ടുവന്നത്ആറുകിലോ കഞ്ചാവ്

Breaking Crime Keralam News

മലപ്പുറം: ചെന്നൈയില്‍നിന്നും ട്രെയിനില്‍ കടത്തികൊണ്ടുവന്ന ആറുകിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി താനൂരില്‍ അറസ്റ്റില്‍.
കഞ്ചാവ് കൈപ്പറ്റാനെത്തിയ തിരൂര്‍ വാക്കാട് സ്വദേശിയും പിടിയില്‍.ഇന്ന് രാവിലെയാണു സംഭവം.
കഞ്ചാവുമായി ചെന്നൈ മെയിലില്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ബംഗാള്‍ ബര്‍ദാന്‍ സ്വദേശി സോമന്‍ സാന്ദ്രയുടെ പക്കല്‍ നിന്നാണ് ആറ് കിലോയോളം കഞ്ചാവ് പിടികൂടിയത്. ഇത് കൈപ്പറ്റാന്‍ വന്ന വാക്കാട് സ്വദേശി കളരിക്കല്‍ ഫഹദിനെയും പോലിസ് പിടികൂടി. ഫഹദിന്റെ കൂടെയുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടുന്നതിന് അന്വേഷണം ഉര്‍ജിതമാക്കി. മലപ്പുറം പോലിസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് താനൂര്‍ പോലീസ് പഴുതടച്ച് നടത്തിയ അന്വേഷണമാണ് കഞ്ചാവ് പിടികൂടാന്‍ സഹായമായത്. താനൂര്‍ ഡി വൈ എസ് പി വി.വി.ബന്നി, എസ്. ഐ കൃഷ്ണ ലാല്‍, പരപ്പനങ്ങാടി എക്‌സൈസ് ഓഫീസര്‍ ജിനേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. താനൂര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സുജിത്ത്, ലിബിന്‍, രതീഷ്, ടെന്‍സ് ഓഫ് ഉദ്യോഗസ്ഥരായ ജിനിഷ്, അഭിമന്യു, സഫറുദ്ദീന്‍, ആല്‍ബി, വി പിന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അതേ സമയം ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം അമിത ലാഭത്തിനായി വില്‍പ്പന നടത്തുന്നതിനിടെ വൈരങ്കോട് സ്വദേശിയെ തിരൂര്‍ പോലീസും ഇന്നു അറസ്റ്റ് ചെയ്തു. പാച്ചത്ത് കളത്തില്‍ കൃഷ്ണകുമാര്‍(37) ആണ് 24.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി വൈരങ്കോട് വെച്ച് കഴിഞ്ഞദിവസം പോലീസിന്റെ പിടിയിലായത്. ഇയാള്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടറില്‍ നിന്നും താമസിച്ചിരുന്ന കോര്‍ട്ടേഴ്‌സില്‍ നിന്നുമാണ് മദ്യക്കുപ്പികള്‍ പിടികൂടിയത്. ചെറിയ കുപ്പികളിലാക്കി വില്‍പ്പനയ്ക്കായി തയ്യാറാക്കി വെച്ച നിലയിലായിരുന്നു. തിരൂര്‍ ഇന്‍സ്‌പെക്ടര്‍ ജിജോ എം.ജെ എസ്.ഐ സന്തോഷ്. കെ.എസ് ഡാന്‍സാഫ് അംഗങ്ങളായ എസ്.ഐ പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്, സീനിയര്‍ സി.പി.ഒ മാരായ രാജേഷ്, ജയപ്രകാശ് എന്നിവരുള്‍പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.