യുവതിയെ പ്രണയിച്ച വൈരാഗ്യത്തിന് യുവാവിനെ ക്രൂരമായി മര്‍ദിച്ചകേസില്‍ 3 പേര്‍ പിടിയില്‍

Breaking Crime News

മലപ്പുറം: യുവതിയെ പ്രണയിച്ച വൈരാഗ്യത്തിന് മലപ്പുറം കോലളമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി മയക്ക്മരുന്ന് നല്‍കി കെട്ടിയിട്ട് മര്‍ദ്ധിച്ച് നഗ്‌നവീഡിയോ പകര്‍ത്തിയ സംഭവവത്തില്‍ മൂന്ന് പേരെ ചങ്ങരംകുളം പോലീസ് പിടികൂടി. കാളാച്ചാല്‍ സ്വദേശി പുല്ലൂര് വളപ്പില്‍ നിസാമുദ്ധീന്‍ (22) കോലളമ്പ് കോലത്ത്‌സ്വദേശീ വാക്കുളങ്ങര അസ്ലം (22) എന്നിവരെയാണ് ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കല്‍ അറസ്റ്റ് ചെയ്തത്.പ്രായപൂര്‍ത്തിയാവാത്ത ഒരാളെ കൂടി കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.സംഭവത്തില്‍ കണ്ടാലറിയാവുന്ന 11 പേരടക്കം 21 പേര്‍ക്കെതിരെയാണ് ചങ്ങരംകുളം പോലീസ് കേസെടുത്തത്.വിദേശത്ത് നിന്ന് ലീവീന് വന്ന കോലളമ്പ് സ്വദേശിയായ ഫര്‍ഹല്‍ അസീസിനെയാണ് ഡിസംബര്‍ 24ന് വൈകിയിട്ട് 7 മണിയോടെ സുഹൃത്തുക്കളായ രണ്ട് പേര്‍ ചേര്‍ന്ന് ബൈക്കിലെത്തി കൂട്ടി കൊണ്ടു പോയത്.സുഹൃത്തിന്റെ സഹോദരിയുമായുള്ള സൗഹൃദത്തെ കുറിച്ച് അറിയാനാണെന്ന് പറഞ്ഞ് കൊണ്ട് പോയി വയലിലും സുഹൃത്തിന്റെ വീട്ടിലുമായി ഒരു രാത്രിയും ഒരു പകലും കെട്ടിയിട്ട് ക്രൂരമായി തല്ലിച്ചതച്ചെന്നാണ് പരാതി.പണവും യുഎഇ ഐഡി അടക്കമുള്ള രേഖകളും മൊബൈലും കവര്‍ന്ന സംഘം പൂര്‍ണ്ണ നഗ്‌നനാക്കി വീഡിയോ ചിത്രീകരിച്ച ശേഷം വിവസ്ത്രനാക്കി ഉപേക്ഷിച്ചെന്നും പരാതിയില്‍ പറയുന്നു.രാത്രി കോലളമ്പിലെ വയലില്‍ നേരം പുലരുവോളം മര്‍ദ്ധിച്ച ശേഷം കാളാച്ചാലിലെ സുഹൃത്തിന്റെ വീട്ടില്‍ അടച്ചിട്ട മുറിയില്‍ വെച്ചും മര്‍ദ്ധനം തുടര്‍ന്നു.ഇതിനിടെ മൊബൈലും കയ്യിലുള്ള പണവും രേഖകളും കവര്‍ന്ന സംഘം പൂര്‍ണ്ണ നഗ്‌നനാക്കി വീഡിയോ ചിത്രീകരിക്കുകയും പിന്നീട് മറ്റൊരുസുഹൃത്തിന്റെ വീട്ടില്‍ ഉപേക്ഷിക്കുകയുമായിരുന്നു.പിന്നീട് പിറ്റെ ദിവസം വൈകിയിട്ട് രാത്രി 10 മണിയോടെ ശരീരം മുഴുവന്‍ പരിക്കുകളോടെ എണീറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ ചങ്ങരംകുളം കോലിക്കരയില്‍ ഇവര്‍ താമസിച്ച് വരുന്ന വാടക വീട്ടില്‍ ബൈക്കിലെത്തിയ സംഘം ഉപേക്ഷിക്കുകയായിരുന്നു. സംഘത്തിന്റെ ഭീഷണി ഭയന്ന് ബൈക്കില്‍ നിന്ന് വീണതാണെന്നാണ് ആദ്യം യുവാവ് വീട്ടുകാരോട് പറഞ്ഞിരുന്നത്.തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ന്ന് കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ തിരിച്ച് വീട്ടിലെത്തിച്ച യുവാവിന്റെ ശരീരം മുഴുവന്‍ അടിയേറ്റ പാടുകള്‍ ശ്രദ്ധയില്‍ പെടുകയും എണീറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥ വരികയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.ശരീരമാസകലം ക്ഷതമേറ്റ യുവാവിന്റെ കയ്യില്‍ മൂന്ന് സ്ഥലങ്ങളില്‍ എല്ലിന് പൊട്ടലുണ്ട്.ശരീരത്തിന്റെ പല സ്ഥലത്തും ബ്‌ളൈഡ് ഉപയോഗിച്ച് മുറിവേല്‍പിച്ചിട്ടുമുണ്ട്.സംഭവം പുറത്ത് പറഞ്ഞാല്‍ നഗ്‌നവീഡിയോ പുറത്ത് വിടുമെന്നും ജീവിക്കാന്‍ സമ്മതിക്കില്ലെന്നും സംഘം ഭീഷണിപ്പെടുത്തിയതായും യുവാവ് പറയുന്നു.ലഹരി ഉപയോഗിച്ചിരുന്ന സംഘം വീര്യം കൂടിയ എംഡിഎംഎ എന്ന ലഹരി പഥാര്‍ത്ഥം തന്റെ മൂക്കിലേക്ക് വലിപ്പിച്ചാണ് കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ധിച്ചതെന്നും യുവാവ് പറഞ്ഞു.
പ്രതികള്‍ സമാനമായ പല കേസുകളിലും പ്രതികളാണെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.പിടിയിലായ പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കി 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു