ലഹരിയിൽ ആയപ്പോൾ തട്ടിക്കൊണ്ടുപോകൽ, കേസെടുത്തപ്പോൾ സുഹൃത്തുക്കൾ: രണ്ടു യുവാക്കളുമായി യുവതി റിസോർട്ടിൽ

Keralam News

അടിമാലി: തട്ടിക്കൊണ്ടുപോകൽ നാടകവുമായി മൂവർസംഘം പിടിയിൽ. മയക്കുമരുന്ന് ലഹരിയിലായിരുന്ന ഇവരെ നാട്ടുകാർ തടഞ്ഞ് പോലീസിൽ ഏൽപ്പിച്ചു. ഒരു യുവതിയെയും ആലപ്പുഴ സ്വദേശി പ്രവീൺ രാജ് വെള്ളത്തൂവൽ സ്വദേശി ജോജി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്നത് അടിമാലി കല്ലാർ ഭാഗത്താണ്. ഭക്ഷണ സാധനങ്ങൾ വാങ്ങാനായി കുരിശുപാറ റിസോർട്ടിൽ മുറിയെടുത്ത ഇവർ അടിമാലിയിലേക്ക് കാറിൽ പോകവേ കല്ലാർ ഭാഗത്തെത്തിയപ്പോൾ വണ്ടി കേടായി.

അതെ തുടർന്ന് കാറിലുണ്ടായിരുന്ന യുവതി ബഹളം വെക്കുകയും കൂട്ടത്തിലുള്ളവർ തന്നെ തട്ടിക്കൊണ്ടുപോകുകയാണെന്നും പറഞ്ഞു. ബഹളം ശ്രദ്ധയിൽപെട്ട വർക്ക്ഷോപ്പുകാരൻ നാട്ടുകാരെ അറിയിക്കുകയും യുവതിയെ രക്ഷിക്കുവാൻ ശ്രമിക്കുകയും ചെയ്തു. യുവതി പറഞ്ഞത് സത്യമാണെന്ന് കരുതിയാണ് നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചത്. പിന്നെ ഇവർ മയക്കുമരുന്ന് ലഹരിയിലാണെന്ന് മനസിലാക്കുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു.

പോലീസുകാരോടും യുവതി തട്ടിക്കൊണ്ടു പോകുകയാണെന്നാണ് പറഞ്ഞത്. യുവതി പറഞ്ഞതനുസരിച്ച് കുരിശുപാറയിലെ റിസോർട്ടിൽ തെളിവെടുപ്പ് നടത്തി. എന്നാൽ ലഹരി വിട്ട പാടെ യുവതി ഞങ്ങൾ സുഹൃത്തുക്കളാണെന്നും ഞങ്ങളെ വിട്ടയക്കണമെന്നും പറഞ്ഞു പോലീസുകാരോട് തട്ടിക്കയറി. ലഹരിയിലായപ്പോൾ തമാശയ്ക് പറഞ്ഞതാണെന്നാണ് യുവതി പറഞ്ഞത്. എന്നാൽ യുവാക്കളുടെ പേരിൽ കേസെടുത്തിട്ടുണ്ട്.