തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമില്‍ വെച്ച് ബൈക്ക് റേസിങ് നടത്തിയെന്നാരോപിച്ച് യുവാവിനെ മർദിച്ചു. വട്ടിയൂര്‍കാവ് സ്വദേശിയായ ഉണ്ണികൃഷ്ണനെയാണ് കഴിഞ്ഞ ഞായറാഴ്ച രണ്ടു പേർ ചേർന്ന് മർദിച്ചത്. ഇതിൽ ഒരാളുടെ ബൈക്കിടിച്ച് ഉണ്ണികൃഷ്ണന്റെ കാലൊടിഞ്ഞിട്ടുണ്ട്. കാലിന് അപകടം പറ്റിയിട്ടും യുവാവിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ട്. സംഭവത്തിൽ വട്ടിയൂര്‍കാവ് പൊലീസിന് ഉണ്ണികൃഷ്ണൻ അകാരണമായി മർദിച്ചെന്ന പേരിൽ പരാതി കൊടുത്തിട്ടുണ്ട്.
നെയ്യാര്‍ ഡാമിനടുത്തേക്ക് നിരവധി ബൈക്കുകളിൽ വന്നതായിരുന്നു ഉണ്ണികൃഷ്ണനും സുഹൃത്തുക്കളും. ഇവിടെ വെച്ച് ബൈക്കിൽ റേസിങ് ഉൾപ്പെടെയുള്ള അഭ്യാസപ്രകടനങ്ങൾ അവർ നടത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷം തിരിച്ചു പോകാൻ നിൽക്കുമ്പോഴാണ് മർദനമുണ്ടായത്. ഇതേ തുടർന്ന് കാര്യമായി പരിക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കാലിന്റെ ശസ്ത്രക്രിയയും ചെയ്തു. ഇണ്ണിക്കൃഷ്ണന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്.