തൃശൂര്‍: കരടിപ്പാറ വനമേഖലയിലുള്ള താല്‍ക്കാലിക ഷെഡ്ഡില്‍ ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആനപ്പാന്തം കോളനിയിലുള്ള പഞ്ചമിയാണ് മരിച്ചത്. മരണത്തിൽ പഞ്ചമിയുടെ ഭർത്താവ് പൊന്നപ്പനെ അതിരപ്പിള്ളി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി മദ്യപിച്ചതിനാൽ ഇരുവരും തമ്മിൽ തർക്കം നടന്നിരുന്നുവെന്ന് സമീപത്തുള്ളവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വന വിഭവങ്ങള്‍ ശേഖരിച്ചു വെയ്ക്കുന്നതിനായി ഇവർ ഉണ്ടാക്കിയ ഷെഡിൽ തന്നെയായിരുന്നു ഇവർ താമസിച്ചിരുന്നതും. മരണത്തിൽ അതിരപ്പിള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.