മക്കളെ കൊന്ന്‌ കാറിൽ സൂക്ഷിച്ച സ്ത്രീ അറസ്റ്റിൽ

Crime International News

സഹോദരിയുടെ മക്കളെ കൊന്ന്‌ മൃതദേഹം കാറിൽ സൂക്ഷിച്ച സ്ത്രീ അറസ്റ്റിലായി. അമേരിക്കൻ സ്വദേശി നിക്കോള്‍ ജോണ്‍സണ്‍ എന്ന സ്ത്രീയാണ് യുവതിയുടെ ഏഴ് വയസ്സുള്ള പെൺകുട്ടിയെയും അഞ്ചു വയസുള്ള ആൺകുട്ടിയെയും കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്.

കഴിഞ്ഞ വർഷം മെയിലാണ് പെൺകുട്ടിയെ കൊന്ന്‌ മൃതദേഹം സ്യൂട്ട്കേസിലാക്കി അവരുടെ തന്നെ കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്നത്. അതിനുശേഷവും സാധാരണ പോലെ കാർ ഉപയോഗിച്ചിട്ടുണ്ടായിരുന്നു. പിന്നീട് കുറച്ച് മാസങ്ങൾക്കുശേഷം അഞ്ചു വയസ്സുകാരൻ ആൺകുട്ടിയെയും കൊലപ്പെടുത്തി പ്ലാസ്റ്റിക് ബാഗിലാക്കി നേരത്തെ എടുത്തുവെച്ച സ്യൂട്ട്കേസിനൊപ്പം തന്നെ സൂക്ഷിച്ചു.

അഴിഞ്ഞ ബുധനാഴ്ച അമിത വേഗത കാരണം നിക്കോളാസിന്റെ കാർ തടയുകയായിരുന്നു. വേഗതയെ കുറിച്ച് ചോദിച്ചപ്പോൾ അസാധാരണമായ മറുപടി കേട്ട് സംശയം തോന്നിയ പൊലീസ് കാർ പരിശോധിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. കൊലപാതകം, കുട്ടികള്‍ക്കെതിരായ പീഡനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് നിക്കോളാസിനെ പൊലീസ് അറസ്റ് ചെയ്തത്.

നിക്കോളാസിന്റെ സഹോദരി 2019 ൽ തന്റെ മക്കളെ സംരക്ഷിക്കാൻ ഏൽപ്പിച്ചതായിരുന്നുവെന്നും, പെൺകുട്ടിയുടെ തല നിലത്തടിച്ചു കൊല്ലുകയായിരുന്നുവെന്നും പോലീസിനോട് അവർ പറഞ്ഞിട്ടുണ്ട്. ആൺകുട്ടിയെ കൊന്നതെന്തിനാണെന്നും കൊലയ്ക്ക് പിന്നിലെ കാരണവും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.