വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയുടെ കൊലപാതകം: കുട്ടിയെ അര്‍ജുന്‍ മൂന്ന് വര്‍ഷമായി നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു

Crime Keralam News

ഇടുക്കി വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറു വയസുകാരിയെ താന്‍ മൂന്നു വര്‍ഷമായി പീഡിപ്പികകയായിരുന്നെന്ന് പ്രതി അര്‍ജുന്‍ പോലീസിന് മൊഴി നല്‍കി. വണ്ടിപ്പരിയറില്‍ ചരകികുളം കുടച്ടിയുടെ വീട്ടില്‍ പോലീസ് പ്രതിയുമായി എത്തി തെളിവെടുപ്പ് നടത്തി. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രതി തെളിവുകള്‍ നശിരപ്പിക്കാന്‍ ശ്രമച്ചുവെന്ന് പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് 22 കാരനായ അര്‍ജുന്‍. രാവിലെ ജോലിക്കു പോകുന്ന മാതാപിതാക്കളുള്ള വീട്ടില്‍ എപ്പോള്‍ വേണമെങ്കിലും കടന്നുചെല്ലാനുള്ള അവകാശം അര്‍ജുന് ഉണ്ടായിരുന്നു. ഈ അവസരം മുതലാക്കിയാണ് പ്രചി പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചുകൊണ്ടിരുന്നതെന്ന് പോലീസ് പറഞ്ഞു.
അര്‍ജുന്‍ അശ്ലീല വീഡിയോകല്‍ക്ക് അടിമയാണെന്നും പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ 30 നാണ് മുറിയില്‍ കെട്ടിയിരുന്ന കയറില്‍ തൂങ്ങിയ നിലയില്‍ കുട്ടടിയുടെ മൃദദേഹം കണ്ടെത്തിയത്. 30 ന് പ്രതി കുട്ടിയെ ഉപദ്രവിക്കുന്നതിനിടെ കുട്ടി കരഞ്ഞപ്പോള്‍ കുട്ടിയുടെ വായപെത്തിയതിനെ തുടര്‍ന്ന കുട്ടിയുടെ ബോധം പോയി കുട്ടി മരിച്ചുവെന്ന് കരുതി ഇയാള്‍ കെട്ടി തൂക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചുവെന്നാണ് പ്രതി വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചത്.