കാറും ബസ്സും കൂട്ടിയിടിച്ച് രണ്ടുപേർ തൽക്ഷണം മരിച്ചു

Breaking Local News

കുറുപ്പംപടി : കാറും ബസ്സും കൂട്ടിയിടിച്ച് രണ്ടുപേർ തൽക്ഷണംമരിച്ചു. കുറുപ്പംപടി എം.ജി.എം ഹയർ സെക്കന്ററി സ്കൂളിന് സമീപം കാറും ബസും കൂട്ടിയിടിച്ച് രണ്ടുപേർ സംഭവസ്ഥലത്ത് തന്നെ മരണപെട്ടു. കോതമംഗലം ഇളമ്പ്ര പരേതനായ കാമ്പത്തുകുടി ഗോപാലകൃഷ്ണന്റെ മകൾ അശ്വതി (24), ഇവരുടെ ചെറിയച്ഛൻ പാറത്താഴത്ത് ശിവൻ (55) എന്നിവരാണ് മരണപ്പെട്ടത്. അശ്വതിയുടെ മകന്റെ ചികിത്സാർത്ഥം ആലുവ രാജഗിരി ആശുപത്രിയിൽ നിന്ന് തിരികെ വരും വഴി ഇന്നലെ ഉച്ച തിരിഞ്ഞ് 3.30ഓടെയാണ് അപകടം ഉണ്ടായത്. കോതമംഗലത്തു നിന്നും ആലുവക്ക് പോകുകയായിരുന്ന യാത്രാസ് ബസിലേക്കാണ് ഇവരുടെ വാഹനം ഇടിച്ചു കയറിയത്. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പേർ തലക്ഷണം മരിച്ചെങ്കിലും അശ്വതിയുടെ മകൻ എൽ.കെ.ജി വിദ്യാർത്ഥിയായ ദേവാനന്ദിന് സാരമായ പരിക്കില്ല.
അശ്വതിയുടെ ഭർത്താവ് കോതമംഗലം ആലപ്പി പാർസൽ സർവീസ് ഉടമ ശക്തിപ്രസാദാണ്. മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.