മലപ്പുറം വേങ്ങരയില്‍ കരിങ്കല്‍ ക്വാറി നടത്തിപ്പ് തര്‍ക്കം; അടിപിടിയില്‍ ഒരാള്‍ മരിച്ചു

Breaking Local News

മലപ്പുറം: കരിങ്കല്‍ ക്വാറി നടത്തിപ്പുകാരുമായുള്ള പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു. കണ്ണമംഗലം മേമ്മാട്ടുപാറ പരേതനായ കാമ്പ്രന്‍ മുഹമ്മദാജി മകന്‍ ദിറാര്‍ (41) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കണ്ണമംഗലം പെരണ്ടക്കല്‍ ക്ഷേത്രത്തിന് സമീപമുള്ള റോഡില്‍ വച്ചാണ് അടിപിടി ഉണ്ടായത്. തുടര്‍ന്ന് നിലത്തുവീണ ഇദ്ദേഹത്തെ നാട്ടുകാര്‍ ആദ്യം കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് തിരൂരങ്ങാടി താലൂക് ആശുപത്രിയിലേക്ക് മാറ്റി. ദേഹത്ത് പരിക്കുകള്‍ ഉള്ളതായി ദൃക്സാക്ഷികള്‍ പറഞ്ഞു. മൃതദേഹം വെളളിയാഴ്ച മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം എടക്കാപ്പറമ്പ് ജുമാ മസ്ജിദില്‍ ഖബറടക്കും. ഉമ്മ: ആയിഷ. ഭാര്യ: ഫൗസിയ. മക്കള്‍: ആയിഷ നിലൂഫര്‍, ദല്‍ഹ ഫാത്തിമ, മിന്‍ഹ ഫാത്തിമ, ജന്ന മറിയം, ആദം ലുഐ.