കരിപ്പൂര്‍ വഴി ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ സ്വര്‍ണം കടത്താന്‍ കാരിയര്‍ക്ക് വാഗ്ദാനം ചെയ്തത് 70,000 രൂപയും വിമാനടിക്കറ്റും

Breaking Crime Keralam Pravasi

മലപ്പുറം: കരിപ്പൂര്‍ വഴി ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ സ്വര്‍ണം കടത്താന്‍ കാരിയര്‍ക്ക് വാഗ്ദാനം ചെയ്തത് 70,000 രൂപയും വിമാനടിക്കറ്റും.
ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ കടത്താന്‍ശ്രമിച്ച 1.11കോടി രൂപയുടെ സ്വര്‍ണവുമായി 31കാരന്‍ ഇന്നു കരിപ്പൂരില്‍ പിടിയില്‍. ഇന്നു അതിരാവിലെയാണു വണ്ടു കിലോഗ്രാം സ്വര്‍ണം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

ഗള്‍ഫ് എയര്‍ വിമാനത്തില്‍ റിയാദില്‍ നിന്നും ബഹ്റൈന്‍ വഴി വന്ന മണ്ണാര്‍ക്കാട് പെരിമ്പിടാരി കപ്പാരുവളപ്പില്‍ ബഷീര്‍ മകന്‍ ഹക്കീം(31)ല്‍ നിന്നും ആണ് എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടികൂടിയത്.

ഹക്കീം കൊണ്ടുവന്ന ബാഗ്ഗെജിന്റെ എക്‌സറെ പരിശോധനയില്‍ അതിലുണ്ടായിരുന്ന ഐകോണ്‍ ബ്രാന്‍ഡ് ബ്ലൂടൂത് സ്പീക്കറിന്റെ ഇമേജില്‍ സംശയം തോന്നിയതിനാല്‍ നടത്തിയ വിശദമായ പരിശോധനയില്‍ ആണ് ബ്ലൂടൂത് സ്പീക്കറിന്റെ മാഗ്നട്ടുകള്‍ മാറ്റി ആ സ്ഥാനത്തു വച്ചിരുന്ന രണ്ടു സ്വര്‍ണക്കട്ടികള്‍ കസ്റ്റീസ് പിടികൂടിയത്. കള്ളക്കടത്തു സംഘം ഹക്കീമിന് 70000/ രൂപയും ടിക്കറ്റുമാണ് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്.

ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് സമഗ്ര അന്വേഷണം നടത്തി വരികയാണ്. അസിസ്റ്റന്റ് കമ്മിഷണര്‍ സിനോയി കെ മാത്യു, സൂപ്രണ്ടുമാരായ ജാക്‌സണ്‍ ജോസഫ്, ജീസ് മാത്യു, എബ്രഹാം കോശി, ഷാജന ഖുറേഷി, ഇന്‍സ്പെക്ടര്‍മാരായ വിമല്‍കുമാര്‍, ദിനേശ് മിര്‍ധ , രാജീവ് കെ., ധന്യ കെ.പി, വീരേന്ദ്ര പ്രതാപ് ചൗധരി, ഹെഡ് ഹവല്‍ദര്‍മാരായ അലക്‌സ് ടി എ, ലില്ലി തോമസ് എന്നിവര്‍ ചേര്‍ന്നാണ് ഈ കള്ളക്കടത്തു പിടികൂടിയത്. കഴിഞ്ഞ വര്‍ഷം കരിപ്പൂര്‍ എയര്‍ കസ്റ്റീസ് ഉദ്യോഗസ്ഥര്‍ 360 കേസുകളിലായി ഏകദേശം 150 കോടി രൂപ വിലമതിക്കുന്ന 287.2 കിലോഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു.