ഫിറ്റ്‌നെസ് സെന്ററില്‍ പരിശീലനത്തിന് വന്ന യുവതിയെ പീഡിപ്പിച്ച ഫിറ്റ്‌നെസ് ട്രെയ്നര്‍ അറസ്റ്റില്‍

Breaking Crime Keralam Local News

മലപ്പുറം: നിലമ്പൂരിലെ ഫിറ്റ്നെസ് സെന്ററില്‍ പരിശീലനത്തിനായി വന്ന യുവതിയെ പീഡിപ്പിച്ച ഫിറ്റ്നെസ് പരിശീലകന്‍ അറസ്റ്റില്‍. നിലമ്പൂര്‍ കോടതിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ഫിറ്റ്നെസ് സെന്ററില്‍ വ്യായാമ പരിശീലനത്തിനായി വന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ നിലമ്പൂര്‍ ചക്കാലക്കുത്ത് മംഗലശേരി സ്വദേശിയും ഫിറ്റ്നെസ് പരിശീലകനുമായ ആഷിക് (36) ആണ് അറസ്റ്റിലായത്. നിലമ്പൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഭീഷണിപ്പെടുത്തി പണം കൈക്കലാക്കല്‍, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് നിലമ്പൂര്‍ പൊലീസ് കേസ് എടുത്തുത്തത്. നിലമ്പൂര്‍ ഇന്‍സ്പെക്ടര്‍ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
അതേ സമയം പ്രതിക്കെതിരെ സമാനമായ കൂടുതല്‍ പരാതികളുള്ളതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. രേഖമൂലം പരാതി നല്‍കുന്ന മുറക്ക് കൂടുതല്‍ വകുപ്പുകള്‍ചേര്‍ത്ത് പ്രതിക്കെതിരെ കേസ് എടുക്കുമെന്നും പോലീസ് പറഞ്ഞു. പ്രതിക്കെതിരെ ഒരാള്‍ പരാതി നല്‍കാന്‍ തെയ്യാറായതോടെ കൂടുതല്‍ പേര്‍ അടുത്ത ദിവസങ്ങളിലായി പരാതി നല്‍കുമെന്നാണ് സൂചന. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യായാമം പരിശീലനം നടത്താന്‍ സൗകര്യമുള്ള ഫാസ് ഇന്റര്‍ നാഷണല്‍ ഫിറ്റ്നെസ് സെന്ററിലെ പരിശീലകനായ പ്രതി വ്യായാമ പരിശീലനത്തിന്റെ മറവില്‍ യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തില്‍ യുവതിയുടെ പരാതിയെ തുടര്‍ന്ന് നിലമ്പൂര്‍ പോലീസ് കേസെടുത്ത് വേഗത്തില്‍ അന്വേഷണം നടത്തിയതോടെയാണ് പ്രതിയെ ഉടന്‍ തന്നെ അറസ്റ്റു ചെയ്യാന്‍ സാധിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അതേസമയം പ്രതിക്ക് എതിരെ സമാനമായ കൂടുതല്‍ പരാതികള്‍ ഉണ്ടെന്നാണ് സൂചന. നിലമ്പൂര്‍
പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തുടര്‍ അന്വേഷണത്തിനു പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാനായി പോലീസ് അപേക്ഷ നല്‍കും.