ഇനി എതിരാളികളെ കണ്ണിൽ പെടില്ല. സൈനികരെ അപ്രത്യക്ഷരാക്കുന്ന പുത്തൻ സാങ്കേതിക വിദ്യയെ പരീക്ഷിച്ച് ഇസ്രായേൽ. കാമഫ്ലേജ് എന്നാണ് പുത്തൻ സാങ്കേതിക വിദ്യക്ക് പേര്. ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയവും ഇസ്രായേല്‍ ആസ്ഥാനമായുള്ള സര്‍വൈവബിലിറ്റി സാങ്കേതിക വിദ്യ കമ്ബനിയായ പോളാരിസ് സൊല്യൂഷനും ചേർന്നാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.
മൈക്രോ ഫൈബറുകളും, ലോഹങ്ങളും, നഗ്ന നേത്രങ്ങള്‍ കൊണ്ടും തെര്‍മല്‍ ക്യാമറ കൊണ്ടും കാണാന്‍ സാധിക്കാത്ത പോളിമറുകളും ഉപയോഗിച്ചാണ് ഇതിന്റെ നിർമാണം. 300 കിറ്റ് ഷീറ്റുകളാണ്
വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇസ്രായേൽ പ്രതിരോധ മാന്ദ്രാലയത്തിന്റെ പങ്കാളിതത്തോടെയാണ് ഷീറ്റ്റുകൾ വികസിപ്പിച്ചെടുത്തത്.
ഭാരം കുറഞ്ഞ സ്ട്രെച്ചറായി ഡബിള്‍ അപ്പ് ചെയ്യാന്‍ കഴിയുന്ന ഈ മെറ്റീരിയല്‍ ധരിച്ചാല്‍ മനുഷ്യന്റെ കണ്ണിനോ തെര്‍മല്‍ ഇമേജിംഗ് ഉപകരണങ്ങള്‍ക്കോ ധരിച്ചയാളെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്ന് പോളാരിസ് സൊല്യൂഷന്‍സ് വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.
അരക്കിലോ മാത്രം ഭാരമുള്ള ഈ ഷീറ്റുകള്‍ മടക്കാനും ചുരുട്ടാനും സാധിക്കും. അപകടകരമായ യുദ്ധപ്രദേശങ്ങളിലേയ്ക്ക് സൈനികര്‍ക്ക് കൊണ്ടുപോകാന്‍ സാധിക്കുന്ന രീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. വനപ്രദേശങ്ങളിലും മരുഭൂമികളിലും ഉപയോഗിക്കാന്‍ കഴിയുന്ന രണ്ടുവശങ്ങളുമുള്ളതാണ് ഷീറ്റ് കിറ്റുകള്‍.
ശരീരത്തോട് ചുറ്റിപ്പിടിപ്പിച്ച് പാറകളോട് സാമ്യമുള്ള ഒരു തടസ്സമായും ഉപയോഗിക്കാനാകും. വിദുരത്ത് നിന്ന് ബൈനോക്കുലറുകളുമായി നോക്കുന്ന ഒരാള്‍ക്ക് സൈനികരെ കാണില്ലെന്ന് ഇതിന്റെ ഗവേഷണ വികസന യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. സൈനികര്‍ക്ക് ഈ വസ്ത്രം ധരിക്കുകയുോ വസ്ത്രങ്ങള്‍ ചേര്‍ത്ത് ഒരു കൂടാരം ഉണ്ടാക്കുകയോ ചെയ്യാം. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ.ഡി.എഫ്) പുതിയ ഷീറ്റ് പരീക്ഷിച്ചു. പരീക്ഷണത്തിന് ശേഷം ഇത് സൈന്യത്തിന്റെ ഭാഗമാക്കി ചേര്‍ത്തിട്ടുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്.