കോപ്പ അമേരിക്ക: ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരുന്ന അര്‍ജന്റീന-ബ്രസീല്‍ സ്വപ്‌ന ഫൈനല്‍

International News Sports

മറക്കാന സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച കോപ്പ അമേരിക്ക അര്‍ജന്റീന ബ്രസീല്‍ ഫൈനല്‍. സെമി പോരാട്ടത്തില്‍ കൊളമ്പിയയെ പെനാലിറ്റിയില്‍ മറികടന്നാണ് അര്‍ജന്റീന ഫൈനലില്‍ ഇടം നേടിയത്. കളിയുടെ മിനുട്ടുകള്‍ക്കുള്ളില്‍ അര്‍ജന്റീനയുടെ ഗോള്‍ പിറന്നതിന് കളിയുടെ 61-ാം മിനുട്ടിലാണ് കൊളമ്പിയ ഒപ്പമെത്തിയപ്പോഴാണ് പെനാലിറ്റിയിലേക്ക് എത്തിയത്.

കഴിഞ്ഞ ദിവസം ആദ്യ സെമിയില്‍ പെറുവിനെ എതിരില്ലാത്ത ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബ്രസീല്‍ ഫൈനല്‍ പോരാട്ടത്തില്‍ ഇടെ നേടിയിരുന്നു. കിക്കോഫായി ഏഴാം മിനുട്ടില്‍ തന്നെ മെസ്സി മറച്ചു നല്‍കിയ പന്തില്‍ ലൗറ്റാരോ മാര്‍ടിനസാണ് ആദ്യ ഗോളിലൂടെ ടീമിനെ മുന്നില്‍ എത്തിച്ചത്. ആദ്യ പകുതിയില്‍ കൊളമ്പിയയുടെ ശ്രമങ്ങള്‍ പോസ്റ്റില്‍ തട്ടി അവസാനിച്ചു.

എന്നാല്‍ രണ്ടാം പകുതിയില്‍ കൊളമ്പിയ പരുക്കന്‍ അടവുകള്‍ എടുത്തതോടെ കളി കാര്യമായി. ലിയണല്‍ മെസിയായിരുന്നു ലക്ഷ്യം. ശേഷം 61-ാം മിനുട്ടില്‍ കൊളമ്പിയുടെ ലൂയിസ് ഫെര്‍ണാണ്ടോ ഡയസിന്റെ ഗോളില്‍ കൊളമ്പിയ ഒപ്പമെത്തി. പിന്നീച് ഗോള്‍ നേടാനുള്ള ഇരു ടീമുകളുടെയും ശ്രമം ഫലം കാണാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് എത്തുകയായിരുന്നു. ഷൂട്ടൗട്ടില്‍ മൂന്ന് തകര്‍പ്പന്‍ സേവുകളുമായി എമിലിയാനോ മാര്‍ട്ടിനസ് അര്‍ജന്റിനയുടെ വിജയശില്‍പിയായി.