ആലപ്പുഴ : പള്ളിപ്പാട് ആക്രമി സംഘത്തിന്റെ ക്രൂര മര്‍ദനമേറ്റ് മരിച്ച ശബരിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. എട്ടു പേര്‍ പ്രതികളായിട്ടുള്ള കേസില്‍ ഒന്നാം പ്രതിയും ഡിവൈഎഫ്‌ഐ പള്ളിപ്പാട് മേഖല സെക്രട്ടറിയുമായ സുല്‍ഫിത്, കണ്ണന്‍, അജീഷ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സുൽഫിത്തിന് ശബരിയോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടായിരുന്നു ശബരിയ്ക്ക് നേരെയുള്ള ആക്രമണം. അബോധാവസ്ഥയിലായ ശബരിയെ പ്രദേശവാസികളാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇന്നലെയായിരുന്നു മരണം.
മറ്റ് പ്രതികള്‍ക്കായി അന്വേഷണം പുരാഗമിക്കുകയാണ്.