കണ്ണൂർ : നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളെ തുരത്താൻ വ്യത്യസ്തമായ പരീക്ഷണവുമായി ഒരു മലയോര ഗ്രാമം മാതൃകയാവുന്നു. കാട്ടിനുള്ളിൽ തേനീച്ച പെട്ടികൾ സ്ഥാപിച്ചാണ് കണ്ണൂർ മാട്ടറക്കാർ വന്യമൃഗങ്ങള്‍ക്കെതിരെ പ്രതിരോധം തീർക്കുന്നത്.
വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ ഓരോരുത്തരായി മലയിറങ്ങിയപ്പോഴാണ് ബദൽ വഴികൾ ആലോചിച്ചത്. ശല്യം തടയാൻ സൗരോർജ വേലികളടക്കം സ്ഥാപിച്ചെങ്കിലും ഒന്നും പരിഹാരമായില്ല. അങ്ങനെയാണ് നാട്ടുകാർ തന്നെ പുത്തൻ വിദ്യ കളത്തിലിറക്കിയത്.
ബീ ഫെൻസിങ് എന്നാണ് ഇതിന് പറയുക. സാധാരണയായി തേനീച്ചയുമായി കാട്ടനാകള്‍ ഏറ്റുമുട്ടാന്‍ നിക്കാറില്ല. തേനീച്ചക്കൂടില്‍ നിന്ന് കിട്ടുന്ന തേനിന് കാട്ടുതേനിന്‍റെ ഗുണമുണ്ടെങ്കില്‍ അത് ആ തരത്തില്‍ തന്നെ വിപണനം ചെയ്യാനുള്ള പദ്ധതിയും ഈ കര്‍ഷകര്‍ ആലോചിക്കുന്നുണ്ട്.