കോയമ്പത്തൂർ: നടനും എംപിയുമായ സുരേഷ് ഗോപിയുടെ പേര് പറഞ്ഞ് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ സഹോദരൻ സുനിൽ ഗോപിയെ അറസ്റ്റ് ചെയ്തു. കോടതി വിൽപന അസാധുവാക്കിയ ഭൂമിയാണെന്ന വിവരം മറച്ചുവച്ച് ഭൂമി വിൽക്കാൻ ശ്രമിക്കുകയും നൽകിയ അഡ്വാൻസ് തുക തിരിച്ച് നൽകാതിരിക്കുകയും ചെയ്തുവെന്ന ഗിരിധരൻ എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്. കേസിൽ കോയമ്പത്തൂരിലെ ജില്ലാ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്ത സുനിൽ ഗോപി റിമാന്റിലാണ്.
അറസ്റ്റിലായ സുനിൽ ഗോപിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നിരവധി ആളുകൾ രംഗത്ത് വരുന്നുണ്ട്.