കാസര്‍കോട്: വെള്ളരിക്കുണ്ട് പരപ്പയില്‍ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പോക്സോ വകുപ്പുകള്‍ പ്രകാരം 17 വയസുകാരനെതിരെ പൊലീസ് കേസെടുത്തു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് വ്യക്തമാക്കിയ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.
രണ്ട് ദിവസം മുമ്പെയാണ് പെണ്‍കുട്ടി എലിവിഷം കഴിച്ചത്. പ്രദേശവാസിയായ യുവാവിന് പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. സംഭവ ദിവസം യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി മെബൈലില്‍ നിന്ന് സിം കാര്‍ഡ് എടുത്ത് നശിപ്പിക്കുകയും ഇരുവരും വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു. അതിനിടയിലാണ് പെണ്‍കുട്ടി വീട്ടിലുണ്ടായിരുന്ന എലിവിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ഗുരുതരാവസ്ഥയോടെ പെണ്‍കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണപ്പെടുകയായിരുന്നു.