പാലക്കാട് : പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകൻ സനലിനായുള്ള അന്വേഷണം പൊലീസ് കർണാടകത്തിലേക്ക് വ്യാപിപ്പിച്ചു. ഇന്നലെ രാവിലെ ബാംഗ്ലൂരിൽ എത്തിയ സനൽ മൈസൂർ ഭാഗത്തേക്ക് കടന്നതായി പോലീസ് പറയുന്നു. പുതുപ്പരിയാരം സിഐയുടെ നേതൃത്വത്തിലുള്ള സംഘം കർണാടകയിൽ തുടരുകയാണ്.
കൊവിഡ് സാഹചര്യത്തിൽ ജോലി രാജിവെച്ച് മഹാരാഷ്ട്രയിൽ നിന്ന് നാട്ടിലെത്തിയ സനൽ മാനസികസമ്മർദ്ദം അനുഭവിച്ചിരുന്നുതായും ചികിത്സ തേടിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. ചന്ദ്രനെയും ദേവിയെയും അതിക്രൂരമായാണ് പ്രതി വെട്ടി കൊലപ്പെടുത്തിയിരിക്കുന്നത്. ഇരുവരുടേയും മുഖത്ത് നിരവധി വെട്ടുകൾ ഏറ്റിരുന്നു.
വൃദ്ധ ദമ്പതികളുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.