ബീജാപൂര്‍: ഛത്തീസ്ഗഡിൽ വിവാഹിതരാകാന്‍ ഒരുങ്ങിയ മാവോവാദി അംഗങ്ങളെ സഹപ്രവര്‍ത്തകര്‍ കൊലപ്പെടുത്തി. ഗാഗളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഉള്‍വനത്തിലെ ക്യാമ്പിൽ നിന്ന് വിവാഹിതരാകാന്‍ വേണ്ടി ഒളിച്ചോടിയ മിലീഷ്യ പ്ലാത്ത് കമാന്‍ഡര്‍ കംലു പൂനം മിലീഷ്യ അംഗം മാംഗി എന്നിവരാണ് വിചാരണ നടത്തിയ ശേഷം ക്രൂരമായി കൊല്ലപ്പെട്ടത്.
കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് സുന്ദര്‍രാജ് അറിയിച്ചു.
മാവോവാദി ആക്രമണവുമായി ബന്ധപ്പെട്ട് 11 കേസുകളില്‍ പ്രതിയാണ് കംലു പൂനം. മാംഗിയുടെ പേര് മൂന്ന് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാവോവാദികളുടെ ഗാഗളൂര്‍ ഏരിയ കമ്മിറ്റിയുമായി ബന്ധമുള്ളവരാണ് ഇരുവരും.