കൊടുങ്ങല്ലൂര്‍: വീട്ടമ്മയെ കബളിപ്പിച്ച് 65 പവന്‍ സ്വര്‍ണവും നാലു ലക്ഷം രൂപയും തട്ടിയെടുത്ത സംഘം പിടിയില്‍. കയ്‌പമംഗലം തായ്‌നഗര്‍ സ്വദേശി പുതിയവീട്ടില്‍ അബ്ദുള്‍ സലാം (24), ചേറ്റുവ സ്വദേശി അമ്ബലത്ത് വീട്ടില്‍ അഷ്‌റഫ് (53), വാടാനപ്പള്ളി സ്വദേശി അമ്ബലത്ത് വീട്ടില്‍ റഫീക്ക് (31) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കയ്‌പമംഗലം കൂരിക്കുഴി സ്വദേശിയായ വീട്ടമ്മയെ കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. ഭര്‍ത്താക്കന്മാര്‍ വിദേശത്തുള്ള വീട്ടമ്മമാരെ ലക്ഷ്യം വെച്ചാണ് സംഘം പ്രവർത്തിക്കുന്നത്. വിവിധ നമ്പറുകളിലേക്ക് മിസ് കോള്‍ അടിച്ച ശേഷം തിരിച്ചു വിളിക്കുന്ന വീട്ടമ്മമാരോട് ഡോക്ടര്‍, എന്‍ജിനീയര്‍ എന്ന് സ്വയം പരിചയപ്പെടുത്തി മാന്യമായി പെരുമാറി അടുപ്പം സ്ഥാപിക്കുകയും വീട്ടമ്മയെ വിശ്വാസത്തിലെടുത്ത് തിരിച്ചു നല്‍കാമെന്ന വ്യാജേന പണവും സ്വര്‍ണവും കൈക്കലാക്കി മുങ്ങുകയും ചെയ്യുന്നതാണ് പ്രതികളുടെ രീതി.
പ്രതികളെ കോടതി റിമാന്‍ഡ് ചെയ്‌തു.