ആളൂര്‍: കാറുകള്‍ വാടകക്കെടുത്ത് മറിച്ചുവിറ്റ് തട്ടിപ്പ് നടത്തിവന്നിരുന്ന യുവാവ് പിടിയിൽ. ആളൂര്‍ മനക്കുളങ്ങര പറമ്ബില്‍ ജിയാസിനെയാണ് (28) പോലീസ് കസ്റ്റഡിയിലെടുത്തത്.
ആഡംബര കാറുകളടക്കം മുപ്പതോളം വാഹനങ്ങള്‍ പലരില്‍ നിന്നായി ഇയാള്‍ തട്ടിയെടുത്ത് മറിച്ചു വിറ്റ് പ്രതി ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു. ചാലക്കുടിയിലെ ഒരു സര്‍വിസ് സെന്ററില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ അവിടെ വരുന്നവരെ അടക്കം നിരവധി പേരെ പറ്റിച്ചിരുന്നു. കുറഞ്ഞ നിരക്കില്‍ സര്‍വിസ് ചെയ്തു തരാമെന്നും കൂടുതല്‍ വാടക തരാമെന്നും പറഞ്ഞാണ് ഇയാള്‍ കാറുകള്‍ കൈപ്പറ്റിയിരുന്നത്.
അറസ്റ്റുവിവരമറിഞ്ഞ് നിരവധി പേര് ആളൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി.