പെട്ടിമുടി ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട തോട്ടം തൊഴിലാളിക്ക് ഓട്ടോ അപകടത്തിൽ ദാരുണാന്ത്യം

Keralam News

ഇടുക്കി: സംസ്ഥാനം കണ്ട ഏറ്റവും വലിയ മണ്ണിടിച്ചിൽ അപകടമായ പെട്ടിമുടി ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട തോട്ടം തൊഴിലാളി ഓട്ടോ അപകടത്തിൽ മരിച്ചു. മൂന്നാർ കടലാർ എസ്റ്റേറ്റിൽ ബോസ് (60) ആണ് മരിച്ചത്.

പെട്ടിമുടിയിൽ മരിച്ച ബന്ധുക്കൾക്കായി ഏർപ്പെടുത്തിയ ക്ഷേത്ര ആചാരങ്ങൾ പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് അപകടം. വൈകുന്നേരത്തോടെ നയമക്കാട്ടിൽ വെച്ച് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മാരകമായി പരിക്കേറ്റ ബോസിനെ ഓടികൂടിയവർ മൂന്നാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.