നെടുമങ്ങാട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്കെതിരെ പീഢന ശ്രമം നടത്തിയെന്ന് ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന്‍ 11 മാസത്തിനു ശേഷം വിതുര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വലിയമല പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ആയിരുന്ന പാലോട് കള്ളിപ്പാറ റോസ് ഗിരിയില്‍ എസ്.എസ്. അനൂപ്(40) ആണു കീഴടങ്ങിയത്.
2017 ലാണു കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ പിതാവുമുള്ള കുടുംബ പ്രശ്നത്തിന് പരാതി നൽകാൻ പോലീസ് സ്റ്റേഷനറിൽ വന്ന മാതാവുമായി അനൂപ് അടുപ്പത്തിലാവുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ വീട്ടിൽ നിത്യ സന്ദർശകനായ അനൂപ് പെൺകുട്ടിക്കെതിരെ പീഡന ശ്രമം നടത്തിയെന്നാണ് പരാതി.
പരാതിയെ തുടർന്ന് ജനുവരിയിലാണ് അനൂപിനെതിരെ വിതുര പോലീസ് പോക്സോ കേസ് ചുമത്തിയത്. അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്ത പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ പല സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
തിരുവനന്തപുരം പോക്സോ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.