അഗളി: ചികിത്സാ പരിമിതി മൂലം അട്ടപ്പാടിയിൽ ഒരു ആദിവാസി യുവതി കൂടി മരിച്ചു. ഷോളയൂര്‍ ചാവടിയൂരിലെ പഴനിസ്വാമിയുടെ ഭാര്യ ശെല്‍വി (46) യാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ശെൽവി മരിച്ചത്.
ഈ മാസം പത്തിനു രാവിലെ തലകറങ്ങി വീണ ശെല്‍വിയെ കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിയിലേക്ക് ആദ്യം കൊണ്ടുപോയെങ്കിലും സിടി സ്കാന്‍ സൗകര്യമില്ലാത്തതിനാല്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ തലയില്‍ രക്തസ്രാവം ഉള്ളതായി കണ്ടെത്തിയെങ്കിലും ഇന്നലെ ഉച്ചയോടെ മരിക്കുകയായിരുന്നു.