നെടുങ്കണ്ടം: ഫേസ്‌ബുക്കും ഇൻസ്റ്റഗ്രാമും വഴി സൗഹൃദം സ്ഥാപിച്ച് വിവാഹവാഗ്ദാനം നൽകി ഇരുപതിലേറെ പെൺകുട്ടികളെ പീഡിപ്പിച്ച 22 -കാരൻ അറസ്റ്റിൽ. ഇടുക്കി തൂക്കുപാലം ബ്ലോക്ക് നമ്പർ 401 കല്ലുപറമ്പിൽ ആരോമലാണ് പിടിയിലായത്. പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളിലൊരാൾ നൽകിയ പരാതിയിലാണ് അറസ്റ്റ്.
ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും റിക്വസ്റ്റ് അയച്ച് സൗഹൃദത്തിലായി പ്രണയാഭ്യര്‍ത്ഥന നടത്തുകയാണ് പ്രതി ചെയ്യാറുള്ളത്. അതിനുശേഷം നഗ്ന ചിത്രങ്ങള്‍ ചോദിക്കുകയും വിവാഹം കഴിക്കാന്‍ പോകുന്നയാള്‍ ശരീരം കണ്ടാല്‍ കുഴപ്പമില്ലെന്ന തരത്തില്‍ വിശ്വസിപ്പിക്കുകയും ചെയ്യുന്നതാണ് പ്രതിയുടെ രീതി. നഗ്ന വീഡിയോയും ചിത്രവും കൈയ്യിലെത്തിയാല്‍ ഭീഷണിപ്പെടുത്തി പെണ്‍കുട്ടികളെ താന്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് വിളിച്ച് വരുത്തി പീഡിപ്പിക്കുകയും ചെയ്യും.
20 ലധികം പെണ്‍കുട്ടികളെ ആണ് ഇയാള്‍ ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. പീഡനത്തിനിരയായ മറ്റ് പെണ്‍കുട്ടികള്‍ പരാതി നല്കുവാന്‍ മടിക്കുകയാണ്. പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ആരോമലിന്റെ ഫോണില്‍ നിന്നും കമ്പ്യൂട്ടറിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.