എടപ്പാള്‍: നടുവട്ടം വെറൈറ്റി ഗാര്മെന്റ്സിലുണ്ടായ തീപിടിത്തത്തിൽ ഷോപ്പിനുള്ളിലെ വസ്തുക്കളെല്ലാം കത്തി നശിച്ചു. ഇന്നലെ രാവിലെ കട തുറന്നപ്പോഴാണ് സാധനങ്ങള്‍ കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്. തീ പുറത്തേക്ക് പടരാതിരുന്നതുകൊണ്ട് തന്നെ വന്‍ ദുരന്തം ഒഴിവായി.
വ്യഴാഴ്ച രാത്രി 8.45ഓടെയാണ് നടുവട്ടം വെറൈറ്റി ഗാര്‍മെന്റ്സ് ഷോപ്പുടമ കമ്മുണ്ണി കടയടച്ച് വീട്ടിലേക്ക് പോയത്. പിറ്റേന്ന് കട തുറന്നപ്പോഴാണ് അപകട വിവരമറിയുന്നത്.
.ഇലക്ട്രിക് ഷോട്ട് സര്‍ക്യൂട്ടാണ് തീപടരാന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസ്സിലായത്. കടയുടെ പുറകു വശത്തുനിന്നും ഷോപ്പിനുള്ളിലേക്ക് തീ പടർന്നതുകൊണ്ട് തന്നെ സമീപ കെട്ടിടങ്ങളിലേക്ക് തീ വ്യാപിച്ചില്ല.
തുണിക്കടയ്ക്കകത്തുള്ള ഫാന്‍, എ.സി, യൂണിഫോമുകളുള്‍പ്പെടെ ഒത്തിരി സാധനങ്ങൾ കത്തിനശിച്ചു. ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്ന് കടയുടമം പറഞ്ഞു. സംഭവത്തില്‍ ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.