കൊട്ടിയം : വിമുക്തഭടനെ കിടപ്പുമുറിയിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പന നല്ലില കൊച്ചുവീട്ടില്‍ മേലതില്‍ തങ്കച്ചന് (82) ആണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
രാവിലെ വീട്ടുജോലിക്ക് വന്ന സ്ത്രീയാണ് മൃതദേഹം കണ്ടത്. തങ്കച്ചനും മകനും മാത്രമാണ് വീട്ടിലുള്ളത്. പുലർച്ചെ സുഹൃത്തിനെ കൂട്ടിക്കൊണ്ടുവരാനായി മകൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയിരുന്നു.
ഉന്നത പൊലീസുദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരുമെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. കൂടുതൽ പരിശോധനകള്‍ക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പരേതയായ ഏലിക്കുട്ടിയാണ് ഭാര്യ . മക്കള്‍: ലിനി തങ്കച്ചന്, സൂസന്.