കോഴിക്കോട് : വളര്‍ത്തു നായയെ മനഃപൂര്‍വം ഓട്ടോ കയറ്റിക്കൊന്ന ഡ്രൈവര്‍ അറസ്റ്റില്‍. പറയഞ്ചേരി സ്വദേശി രാമൂട്ടിക്കാവ് എം.ടി. സന്തോഷ് കുമാറിനെയാണ് മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടിയത്. ഓട്ടോയും പോലീസ് കസ്റ്റഡിയിലാണ്. നായയെ ഓട്ടോ കയറ്റി കൊല്ലുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. പ്രദേശവാസികളായ ആറ് യുവാക്കൾ ചേർന്ന് വളർത്തിയിരുന്ന ജാക്കിയെന്ന നായയാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. പറയഞ്ചേരി ബസ് സ്റ്റോപ്പിന് സമീപം വച്ച് മന:പൂര്‍വം ഇടിച്ചുവീഴ്‌ത്തി വാഹനം കയറ്റിയിറക്കുകയായിരുന്നു യുവാവ്. വാഹനത്തിനടിയില്‍ നിന്നു രക്ഷപ്പെട്ട് ഓടിയ നായ മിനിറ്റുകള്‍ക്കകം അടുത്തുള്ള പറമ്പിൽ തളര്‍ന്നുവീണു മരിയ്ക്കുകയായിരുന്നു.
മൃഗങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ കൂടിവരുന്നത് കൊണ്ട് കടുത്ത നടപടികൾ സ്വീകരിക്കാനാണ് പോലീസിന്റെ നീക്കം. സംഭവത്തില്‍ മേനക ഗാന്ധി ഇടപെട്ടിട്ടുണ്ട്