ശമ്പളം ആവശ്യപ്പെട്ട ജീവനക്കാർക്കുനേരെ വെടിയുതിർത്ത് സ്ഥാപന ഉടമ ;വെടിയേറ്റത് പതിനാറുകാരനായ സ്വന്തം മകന്

Crime India News

മംഗളൂരു : ശമ്പളം ആവശ്യപ്പെട്ട ജീവനക്കാർക്കുനേരെ വെടിയുതിർത്ത സ്ഥാപന ഉടമയ്ക്ക് ഉന്നം പിഴച്ചു. വെടി കൊണ്ടത് സ്വന്തം മകന്റെ മേൽ. മംഗളൂരു മോര്‍ഗന്‍സ് ഗേറ്റിലെ വൈഷ്ണവി എക്സ്പ്രസ് കാര്‍ഗോ സ്ഥാപന ഉടമ രാജേഷ് പ്രഭുവിെന്‍റ മകന്‍ സുധീന്ദ്രക്കാണ് വെടിയേറ്റത്. ഗുരുതരാവസ്ഥയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുധീന്ദ്ര അപകടനില തരണം ചെയ്തുവെന്നാണ് സൂചന

ശമ്പളം നൽകണമെന്ന ആവശ്യവുമായി ഓഫിസിലെത്തിയ ജീവനക്കാരായ ചന്ദ്രുവും അഷ്‌റഫും രാജേഷ് പ്രഭുവിന്റെ ഭാര്യ ശാന്തളയുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു . ശാന്തള വിവരമറിയിച്ചതിനെ തുടര്‍ന്നാണ് രാജേഷും മകന്‍ സുധീന്ദ്രയും സ്ഥാപനത്തിലെത്തിയത് .

സുധീന്ദ്ര ജീവനക്കാരെ മര്‍ദിക്കുകയും അതിനുപിന്നാലെ കൂടുതൽ സംഘർഷങ്ങളുണ്ടാവുകയും ചെയ്യുകയായിരുന്നു. പ്രശ്നം വഷളായപ്പോൾ രാജേഷ് തോക്കെടുത്ത് രണ്ടു തവണ വെടിയുതിര്‍ക്കുകയും രണ്ടാമത്തെ ബുള്ളറ്റ് അബദ്ധത്തില്‍ മക‍െന്‍റ ശരീരത്തില്‍ പതിക്കുകയുമായിരുന്നു. പാണ്ടേശ്വര്‍ പൊലീസ് കേസെടുത്തിട്ടു