കോഴിക്കോട്: കാലം എത്രതന്നെ മുന്നോട്ടു പോയെന്നു പറഞ്ഞാലും അന്ധവിശ്വാസങ്ങൾക്കു ഒരു മാറ്റവും സംഭവിക്കുന്നില്ല. അന്ധവിശ്വാസത്തിന്മേലാണ് പയ്യാനക്കലിൽ അമ്മ കുഞ്ഞിനെ കൊന്നതെന്നാണ് നിഗമനം. ഡോക്ടർമാരുടെ പരിശോധനയിൽ യാതൊരു മാനസിക പ്രശ്നവും അമ്മയ്ക്കില്ലെന്ന് കണ്ടെത്തി.
പയ്യാനക്കൽ ചാമുണ്ടിവളപ്പിലെ അഞ്ചു വയസുകാരിയായ ആയിഷ രഹനെയെ കഴിഞ്ഞ ദിവസമാണ് അമ്മ സമീറ കൊലപ്പെടുത്തിയത്. കുട്ടിയും അമ്മയും മാത്രാമായിരുന്നു സംഭവം നടക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നത്. നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മയെ അറസ്റ്റ് ചെയ്തത്. അതിനു ശേഷം മാനസികാസ്വാസ്ഥ്യം കാണിച്ചക്കതിനെ തുടർന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കാണിക്കുകയും ഡോക്ടർമാർ മാനസികാസ്വാസ്ഥ്യം ഇല്ലെന്ന റിപ്പോർട്ട് നൽകുകയുമായിരുന്നു.