വെളളച്ചാട്ടം കാണാൻ പോയ രണ്ട് കോളജ് വിദ്യാര്‍ത്ഥികള്‍സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മരിച്ചു;ഒരാളുടെ നില ഗുരുതരം

Local News

പെരുവള്ളൂർ :കക്കാടം പൊയിൽ ആനകല്ലുംപാറ വളവിൽ ഇരുചക്ര വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർഥികൾ അപകടത്തിൽ പെട്ടു. ഇവരിൽ രണ്ട് പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. കൊണ്ടോട്ടി ഇ എം ഇ എ കോളജിലെ ബിരുദ വിദ്യാർത്ഥികളായ അസ്ലം, അർഷദ് എന്നിവരാണ് മരിച്ചത്.
എ ആർ നഗർ പുകയൂർ അറക്കൽ പുറായ കൊടശ്ശേരി വീട്ടിൽ കുഞ്ഞീ
ന്റെ മകൻ ബി-വോക് ലോജിസ്റ്റിക് വിദ്യാർഥി മുഹമ്മദ് അസ്ലം (21), ബികോം അവസാന വർഷ വിദ്യാർഥിയായ വേങ്ങര ചേറൂർ നത്തൻ കോടൻ മുഹമ്മദ് അർഷദ് (21) എന്നിവരാണ് മരിച്ചത്.ഇവർക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഡാനിയേൽ ഇപ്പോൾ കോഴിക്കോട് കെ എം സി ടി ആശുപത്രിയിൽ
തീവ്രപരിചരണ വിഭാഗത്തിൽ
ചികിത്സയിലാണ്.ഇറക്കത്തില്‍ ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം വിട്ട് അൻപത് അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരാണ് താഴ്ചയിലേക്ക് ഇറങ്ങി അപകടത്തിപെട്ടവരെ ആശുപത്രിയിലാക്കിയത്. റോഡില്‍ നിന്നും കുത്തനെയുള്ള താഴ്ചയാണിത്. അപകടത്തിന് ശേഷം നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ താഴെയുള്ള തോടിലാണ് മൂന്ന് പേരെയും പരിക്കേറ്റ് കിടന്ന നിലയില്‍ കണ്ടെത്തിയത്. കുത്തനെയുള്ള കാട് വെട്ടിത്തെളിച്ച്‌ നാട്ടുകാരാണ് മൂന്ന് പേരെയും മുകളിലേക്ക് എത്തിച്ചത്.
മൂന്ന് പേരും ആനക്കല്ലുംപാറ വെള്ളച്ചാട്ടം കാണാൻ പോയതാണെന്നാണ് വിവരം. മടങ്ങിവരും വഴിയാണ് റോഡില്‍ നിന്ന് തെന്നിയ സ്കൂട്ടര്‍ താഴ്ചയിലേക്ക് പതിച്ചത്. അസ്‌ലം, അര്‍ഷദ് എന്നിവരെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പെരുവള്ളൂർ മുക്കിലപ്പീടിക യൂണിറ്റ് എം.എസ്.എഫ് ജോ. സെക്രട്ടറിയാണ് അസ് ലം. മാതാവ് : സുബൈദ. സഹോദരങ്ങൾ: മുജീബ് റഹ്മാൻ, ശിഹാബ്, ഹമീദ്, അഷ്റഫ്, ഹാജറ. പോസ്റ്റ് മോർട്ട നടപടികൾക്ക് ശേഷം ഖബറടക്കം നാളെ കാളമ്പ്രാട്ടിൽ ചോലക്കൻ ജുമാ മസ്ജിദിൽ നടക്കും.