സംസ്കാര സാഹിതിയുടെ പ്രഥമപ്രേംനസീർ പുരസ്കാരം മധുവിന്കെ സി വേണുഗോപാൽ സമ്മാനിച്ചു

Keralam News

മലപ്പുറം : പ്രണയാതുരനായ കാമുകനും തീഷ്ണയൗവനത്തിന്റെ പ്രതീക വുമായി ആറുപതിറ്റാണ്ടിലേറെക്കാലം അഭ്രപാളികളിൽ നിറഞ്ഞുനിന്ന മധു പല തലമുറകളുടെ ചലച്ചിത്ര നായക സങ്കല്പങ്ങളെ മാറ്റിമറിച്ച പ്രതിഭാധനനാണെന്നും നടൻ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിലൊക്കെ നിറഞ്ഞാടിയ മധു ഇന്നും ചലച്ചിത്രലോകത്തെ വിസ്മയമാണെന്നും എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അഭിപ്രായപ്പെട്ടു.

പ്രേംനസീറിന്റെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് യഥാർത്ഥ അവകാശി മധുവാണെന്നും
അദ്ദേഹമല്ലാതെ മറ്റൊരാളെ ഇതിനായി കണ്ടെത്താൻ കഴിയില്ലെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.

കെപിസിസി- കലാസാംസ്കാരിക വിഭാഗമായ സംസ്കാരസാഹിതി ഏർപ്പെടുത്തിയ പ്രഥമ പ്രേംനസീർ പുരസ്കാരം തിരുവനന്തപുരത്ത് കണ്ണംമൂലയിൽ അദ്ദേഹത്തിൻ്റെ വസതിയിൽ നടന്ന ചടങ്ങിൽ സമർപ്പിച്ച് സംസാരിക്കുകയായിരുന്നു
അദ്ദേഹം.
25000 രൂപയും
പ്രശസ്തിപത്രവും പ്രത്യേകം രൂപകല്പന ചെയ്ത ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം.
സംസ്കാര സാഹിതി സംസ്ഥാന ചെയർമാനും കെപിസിസി ജനറൽ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.

മുൻമന്ത്രിയും യുഡിഎഫ് കൺവീനറുമായ എം.എം. ഹസൻ മുഖ്യപ്രഭാഷണം നടത്തി. മുൻ സ്പീക്കർ എൻ.ശക്തൻ, പന്തളം സുധാകരൻ ,വി.എസ്. ശിവകുമാർ, ചെറിയാൻ ഫിലിപ്പ്,ഡോ :എം.ആർ. തമ്പാൻ ,നെയ്യാറ്റിൻകര സനൽ, വി.ആർ.പ്രതാപൻ, രാജേഷ് മണ്ണാമൂല, ഗിരിജാ സേതുനാഥ്, ഡോ. ജോളി സക്കറിയ ചലച്ചിത്ര സംവിധായകനുംനിർമ്മാതാവുമായ രഞ്ജിത്ത്, കെ പി സി സി ജന.സെക്രട്ടറി മരിയപുരം ശ്രീകുമാർ, അഡ്വ: ജീ സുബോധൻ, പ്രൊഫ.ജി.ബാലചന്ദ്രൻ, ടി. ശരച്ചന്ദ്രപ്രസാദ്, ഒ.എസ്.ഗിരീഷ്, മീനമ്പലം സന്തോഷ്, മായാ വിശ്വനാഥ്
തുടങ്ങിയവർ സംസാരിച്ചു.

ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമാണിതെന്നും വളരെക്കാലം സഹോദരതുല്ല്യരായി ജീവിച്ച ഉറ്റ സുഹൃത്ത് പ്രേംനസീറിൻ്റെ പേരിൽ ലഭിക്കുന്ന ആദ്യ പുരസ്കാര മാണിതെന്നും ആയിരത്തി ത്തൊള്ളായിരത്തി അറുപത്തിരണ്ടു മുതലുള്ള പ്രേം നസീറുമായുള്ള അവിസ്മരണീയമായ ഓർമ്മകൾ അയവിറക്കാനുള്ള അസുലഭ നിമിഷമായി ചടങ്ങു മാറിയെന്നും
മധു നന്ദി പ്രസംഗത്തിൽ പറഞ്ഞു.