വിയ്യൂരിലെ അനധികൃത ഫോൺ ഉപയോഗം; അന്ധനും ബധിരനുമായ ഭരണാധികാരികളോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് സുധാകരൻ

Keralam News Politics

വിയ്യൂർ ജയിലിലെ തടവുകാർ ഫോൺ അനധികൃതമായി ഉപയോഗിച്ചെന്ന റിപ്പോർട്ടുകൾ വന്നതിനു പിറകെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒന്നും കേട്ടിട്ടില്ലെന്ന പോലെ നടക്കുന്ന അന്ധനും ബധിരനുമായ സംസ്ഥാനത്തെ ഭരണാധികാരികളോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇതുവരെ മുഖ്യമന്ത്രി ഈ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. ഇതിനെതിരെ നമ്മൾ പ്രതിഷേധിക്കണം. പിണറായി തന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് മാത്രമേ പ്രതികരിക്കൂവെന്നു പറഞ്ഞ സുധാകരൻ, ഇത് ജനാധിപത്യ സംവിധാനത്തിലെ ഒരു ഭരണാധികാരിക്ക് യോജ്യമായ ഗുണമല്ലെന്ന് ഓർമിപ്പിക്കുകയും ചെയ്തു.

തടവുകാർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുന്ന ഭരണാധികളോട് തന്നെ പരാതി പറഞ്ഞിട്ടെന്താണ് കാര്യമെന്നും അദ്ദേഹം ചോദിച്ചു. ജയിൽ തടവുകാരിൽ യാത്രയ വേർതിരിവും കാണിക്കരുത്. തടവുകാരെ സർക്കാരിന്റെ അതിഥികളെ പോലെ തീറ്റി പോറ്റുന്നത് ശരിയായ കാര്യമാണോയെന്ന് പിണറായി വിജയൻ പറയണം. കൊടി സുനി അടക്കമുള്ളവർക്കായി എൽഡിഎഫ് സർക്കാർ ജയിലിനെ സുഖവാസ കേന്ദ്രമാക്കി മാറ്റുകയാണ്. കോടി സുനി താമസിക്കുന്ന ജയിലിലെ സൂപ്രണ്ടാണെന്നും സുധാകരൻ ആരോപിച്ചു.