നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിക്ക് ജാമ്യമില്ലാ വാറണ്ട്

Keralam News

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിക്ക് ജാമ്യമില്ലാ വാറണ്ട്. മാപ്പുസാക്ഷിയായ വിഷ്ണുവിനാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. തുടർച്ചയായി കേസിന്റെ വിചാരണകൾക്ക് ഹാജരാവാത്തതിനാലാണ് ഈ നടപടി. കേസിൽ പത്താം പ്രതിയായ വിഷ്ണുവിന് ഇന്ന് ഹാജരാകാനാണ് വരണ്ടു ഉള്ളത്. കഴിഞ്ഞ ബുധനാഴ്ച്ച നടന്ന വിചാരണയിൽ ഹാജരാകാൻ വിഷ്ണുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹാജരാവാത്തതിനെ തുടർന്നാണ് ഇപ്പോൾ ജാമ്യമില്ലാ വാറണ്ട് നൽകിയത്.

ഓഗസ്റ്റിൽ തീരേണ്ട നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് പ്രതിസന്ധി മൂലം വിചാരണ നീണ്ടു പോവുകയായിരുന്നു. നൂറ്റി നാൽപതു സാക്ഷികളുള്ള കേസിൽ എൺപതു സാക്ഷികളെ വിസ്തരിച്ചു. ഇതിന്റെ ഭാഗമായി വിഷ്ണുവിനെ ഹാജരാകാൻ ആവശ്യപ്പെടുമ്പോൾ ഇയാൾ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. വിഷ്ണുവിനായിരുന്നു ദിലീപിനോട് പണം ആവശ്യപ്പെട്ടുകൊണ്ട് ഒന്നാം പ്രതി സുനിൽ ജയിലിൽ നിന്നും കത്തയച്ചത്.