മയൂഖ ജോണിക്ക് വധ ഭീഷണിയുമായി ഊമക്കത്ത്

Keralam News

തൃശ്ശൂർ: സുഹൃത്തിനെ പീഡിപ്പിച്ചെന്ന കേസുമായി മുന്നോട്ട് വന്ന ഒളിമ്പ്യൻ മയൂഖ ജോണിക്ക് വധ ഭീഷണി. പീഡനക്കേസുമായി മുന്നോട്ട് പോകുകയാണെങ്കിൽ ഇല്ലാതാക്കി കളയും എന്ന് പറഞ്ഞുകൊണ്ടാണ് ഇന്ന് രാവിലെ മയൂഖയ്ക്ക് ഊമക്കത്ത് കിട്ടിയത്ത്. മയൂഖയെയും മകളെയും ഭർത്താവിനെയും കൊന്നുകളയും എന്നായിരുന്നു കത്തിലുണ്ടായിരുന്നത്.

മാത്രമല്ല ഒരു സ്ത്രീയുടെ സ്ത്രീത്വത്തെ തന്നെ അപമാനിക്കുന്ന രീതിയിലുള്ള പരാമര്ശങ്ങളായിരുന്നു ആ കത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് ഡിജിപിക്ക് പരാതി കൊടുത്തു. പ്രതിയായ ജോൺസന്റെ ആളുകളാണ് കത്തയച്ചതിനു പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്. അത്രത്തോളം അസഭവ്യ വാക്കുകളാണ് ആ കത്തിൽ ഉള്ളത്. അത് കൂടാതെ ജോൺസൻ തന്നെയാണ് ആ പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് ആ കത്തിൽ പറയുന്നുണ്ട്.

കേസിനെ സംബന്ധിച്ചുള്ള സംഭവം നടക്കുന്നത് 2016 ലാണ്. ആരുമില്ലാത്ത സമയം നോക്കി പെൺകുട്ടിയുടെ വീട്ടിൽ കയറി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു ജോൺസൻ. തുടർന്ന് നഗ്ന ചിത്രങ്ങളെടുക്കുകയും ഭീഷണിപ്പെടുത്തുകയുമായി. 2018 പെൺകുട്ടിയുടെ വിവാഹം കഴിയുകയും തുടർന്നും ജോൺസൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തതിലൂടെയാണ് പരാതി കൊടുത്തത്.