മുളന്തുരുത്തിയിൽ യുവാവിനെ കുത്തികൊലപ്പെടുത്തിയതിൽ മൂന്നു പേർ പിടിയിൽ

Keralam News

എറണാകുളം: കഴിഞ്ഞ ദിവസം മുളന്തുരുത്തിയിൽ യുവാവിനെ കുത്തികൊലപ്പെടുത്തിയതിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇച്ചിരവയലിൽ ജോജിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ചോറ്റാനിക്കര സ്വദേശികളായ മിഥുൻ, അതുൽ, ശരത്ത് എന്നിവരാണ് പിടിയിലായത്. കൊലപാതകത്തിന് കാരണം ലഹരി മാഫിയകൾ തമ്മിലുള്ള വാക്കേറ്റമാണെന്ന് പോലീസ് വ്യക്തമാക്കുന്നത്.

ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ മൂന്നംഗ സംഘം രണ്ടു ബൈക്കുകളിലായി വന്നു ജോജിയെ വെട്ടി വീഴ്ത്തുകയായിരുന്നു. നെഞ്ചിനും കഴുത്തിനും വെട്ടേറ്റ ജോജിയെ ആശുപത്രിയിലേക്കെത്തിക്കുമ്പോഴേക്കും മരിക്കുകയായിരുന്നു. ആക്രമണത്തിനിടെ അത് തടയാൻ ശ്രമിച്ച ജോജിയുടെ പിതാവിനും വെട്ടേറ്റിരുന്നു. പിതാവായ മത്തായിക്ക് കാലിനു ഗുരുതര പരിക്കുണ്ട്. ശാസ്ത്രക്രിയയ്ക്കായി കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.