വിവാഹാഭ്യർഥന വേണ്ടെന്നു വെച്ചു: കഞ്ചാവ് വെച്ച് പ്രതികാരം

Keralam News

തിരുവനന്തപുരം: കഞ്ചാവ് വെച്ച് യുവസംരംഭകയെ കുടുക്കാൻ ശ്രമിച്ച കേസിൽ പുതിയ വഴിത്തിരിവുമായി ക്രൈംബ്രാഞ്ച്. വിവാഹാഭ്യർഥന വേണ്ടെന്നു വെച്ചതിന്റെ പേരിൽ ശോഭ വിശ്വനാഥിനെ കഞ്ചാവ് വെച്ച് കുടുക്കാനായിരുന്നു സുഹൃത്തായ ഹരീഷും സഹായിയായ വിവേകും ചേർന്ന് തീരുമാനിച്ചിരുന്നത് എന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ശോഭ വിശ്വനാഥിനെ അറസ്റ്റ് ചെയ്തത് ജനുവരി 21 നായിരുന്നു. അരകിലോയുടെയടുത്ത് കഞ്ചാവ് ഇവരുടെ കൈത്തറി സംരംഭമായ വീവേർഴ്സ് വില്ലേജിന്റെ വഴുതയ്ക്കടുള്ള ഷോപ്പിൽ നിന്നും കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ് ചെയ്തത്. നാർകോട്ടിക്‌സും പോലീസും ചേർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. മുഖ്യമന്ത്രിക്കും ഡിജിപിക്കും ഈ കേസിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ് പരാതി കൊടുത്തിരുന്നു. അതിന്മേലുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് വഴിത്തിരിവുണ്ടായത്. വിവാഹാഭ്യർഥന വേണ്ടെന്ന് വെച്ചതിനുള്ള വൈരാഗ്യം തീർക്കലായിരുന്നു ഇതിനു പിന്നിലെന്നും അതിനായാണ് ഷോപ്പിൽ കഞ്ചാവ് വെച്ചതെന്നുമാണ് തെളിഞ്ഞത്.