എല്ലാത്തിനും കാരണം സംശയരോഗംഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ശ്രമിച്ച കേസില്‍ ഭര്‍ത്താവ് പിടിയില്‍ഭര്‍ത്താവിനെകൊണ്ട് എല്ലാം ചെയ്യിപ്പിച്ചത് സംശയരോഗം

Crime Local News

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് പിടിയില്‍. ഭര്‍ത്താവിനെകൊണ്ട് എല്ലാം ചെയ്യിപ്പിച്ചത് സംശയരോഗം.
പെരന്തല്‍മണ്ണ പാതായ്ക്കര വാടക വീട്ടില്‍ താമസിച്ചിരുന്ന തമിഴ് ദമ്പതികള്‍ തമ്മിലുണ്ടായിരുന്ന വഴക്കിനെ തുടര്‍ന്ന് മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഭര്‍ത്താവായ തമിഴ്‌നാട് കടലൂര്‍ കാട്ടുമണ്ണാന്‍ കോവില്‍ സ്വദേശി ജയ ചന്ദ്രന്‍ എന്ന ചന്ദ്രുവിനെ (36) പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യ വിനോദയെ കത്തി കൊണ്ട് കഴുത്ത് അറുത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുയും ശേഷം അവശയായ യുവതിയെ വീടിനുള്ളില്‍ ഉപേക്ഷിച്ച് വീട് പൂട്ടി പ്രതി രക്ഷപ്പെടുകയായിരുന്നുവെന്നാണ് കേസ്. കഴിഞ്ഞ ഒമ്പതിനു പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ചന്ദ്രുവും ഭാര്യ വിനോദയും രണ്ടു മാസത്തോളമായി പാതായ്ക്കര വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു. ക്വാറി തൊഴിലാളി ആയിരുന്ന ഇയാള്‍ നിരന്തരം വീട്ടില്‍ ഭാര്യയുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും അടുത്ത താമസക്കാരുമായി അടുപ്പം പുലര്‍ത്താതെയും ജീവിച്ചു വരികയായിരുന്നു.

ഇതിനിടയിലാണ് ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നു സംശയിച്ചാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് ശേഷം റൂമിനകത്ത് നിന്നും നിലവിളികള്‍ കേട്ട അയല്‍ക്കാരാണ് വിനോദയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത് .ആശുപത്രിയില്‍ കഴിയുന്ന യുവതി അപകടം നിലം തരണം ചെയ്തതായി ആശുപത്രി അധികൃധര്‍ പറഞ്ഞു. സംഭവത്തിന് ശേഷം ഒഴിവില്‍ കഴിയുകയായിരുന്ന പ്രതിയെ കണ്ണൂരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
ഇവര്‍ക്ക് മൂന്നു മക്കളുളളതായും എല്ലാം ഒരുമിച്ചു വാടക വീട്ടില്‍ കഴിഞ്ഞു വരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്യുമെന്നും പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടര്‍ എ.പ്രേംജിത്ത് പറഞ്ഞു. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.